ലൗ ജിഹാദ് വാദം വിമത വൈദികർ തള്ളി; ലേഖനം ഭൂരിഭാഗം പള്ളികളിലും വായിച്ചില്ല.കര്‍ദ്ദിനാളിന്റെ ഇടയലേഖനത്തിനെതിരെ എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള വിമത വൈദിക സംഘം.

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയലേഖനത്തിനെതിരെ ഒരും സംഘം വിമത വൈദികര്‍. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭയുടെ പള്ളികളില്‍ ഇന്ന് ലൗ ജിഹാദിനെതിരെ ഇടയലേഖനം വായിച്ചിരുന്നു. എന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളും ഇടയലേഖനം വായിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന സിനഡ് സര്‍ക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്ത് എത്തിയിരുന്നു. അതിനു പിന്നാലെയാണ് ഒരുസംഘം വൈദികരും എതിര്‍ത്ത് രംഗത്ത് എത്തിയിരിക്കുന്നത്. സിനഡ് തീരുമാനങ്ങള്‍ അറിയിക്കാതെയുള്ള ഇടയലേഖനത്തില്‍ മൂന്നാമത്തെ കാര്യമായാണ് ലൗ ജിഹാദ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ദ്ധിച്ചു വരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനം പറയുന്നുണ്ട്. ഐഎസ് പോലുള്ള ഭീകരസംഘടനയിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനം പറയുന്നത്. അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളേയും സഭ ബോധവത്കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത 21 പേരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാമെന്നുമായിരുന്നു സിനഡിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് സഭസര്‍ക്കുലര്‍ ഇറക്കിയത്. അതേസമയം വിഷയത്തില്‍ പോലീസ് കൃത്യമായ നടപടികളെടുക്കുന്നില്ലെന്നും സഭ ആരോപിക്കുന്നുണ്ട്.

Top