ജയശങ്കറിന് ഭ്രാന്താണെന്ന് എം സ്വരാജ് എംഎല്‍എ; ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്‍ക്കും

കൊച്ചി:രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കറും എം. സ്വരാജ് എം.എല്‍.എയും തമ്മിലുള്ള യുദ്ധത്തിന് അറുതിയാകുന്നില്ല. ജയശങ്കറിന് ഭ്രാന്താണെന്നാണ് തന്റെ സംശയമെന്നും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്‍ക്കുന്ന ആളാണ് ജയശങ്കറെന്നും സ്വരാജ് പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ‘ക്ലോസ് എന്‍കൗണ്ടര്‍’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം. സ്വരാജ് എം.എല്‍.എ. ലോ അക്കാദമി വിഷയത്തില്‍ ജയശങ്കറിന് നല്‍കിയത് അവസാനത്തെ മറുപടിയാണെന്നും ഇനി എങ്ങനെയൊക്കെ അധിക്ഷേപിച്ചാലും പ്രതികരിക്കില്ലെന്നും സ്വരാജ് പറഞ്ഞു. പൊതു സംവാദങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ മിതത്വം പാലിക്കാറുണ്ട്. പക്ഷേ ജയശങ്കര്‍ ഒരാനുകൂല്യവും അര്‍ഹിക്കുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോ അക്കാദമി വിഷയത്തില്‍ സ്വരാജിനെതിരെ വിമര്‍ശനമുന്നയിച്ച അഡ്വ ജയശങ്കര്‍ സ്വരാജിന്റെ നാവു തപ്പിയെടുക്കാന്‍ പാതാളഭരണിവരണ്ടിയുണ്ടോ എന്ന് ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. പിന്‍വാതിലിലൂടെ ലോ അക്കാദമിയില്‍ പ്രവേശനം നേടിയ ‘നല്ല’ മാര്‍ക്കോടെ പാസായ ആളാണ് സ്വരാജെന്നും നേരിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ഫെയ്സ് ബുക്ക്പോസ്റ്റെങ്കിലും ഇടാമായിരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ജയശങ്കറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സ്വരാജും രംഗത്തെത്തിയിരുന്നു. തന്റെ പ്രതികരണം വരാത്തതില്‍ മനോവേദന അനുഭവിക്കുന്ന ഒരു പരമ മാന്യന്‍ പതിവ് കലാ പരിപാടിയുമായി ഇറങ്ങിയിട്ടുണ്ടെന്നും ചെങ്കൊടി കാണുമ്പോഴേക്കും കള്ളുകുടിച്ച കുരങ്ങനെ തേളു കടിച്ചത് പോലെ വിജ്യംഭിക്കുന്ന മഹാത്മാക്കള്‍ കുരക്കട്ടെ യെന്നും സ്വരാജ് മറുപടിയായി പറഞ്ഞിരുന്നു.

Top