മോദിക്കൊപ്പം ചായകുടിച്ച് ചര്‍ച്ച നടത്തിയ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; വിളനാശം കാരണം കടംകയറി വായ്പ മുടങ്ങി

നാഗ്പൂര്‍: മോദിക്കൊപ്പം ചായകുടിച്ച് ചര്‍ച്ച നടത്തിയ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വിളനാശം കാരണം കടംകയറിയാണ് കൈലാസ് ജീവനൊടുക്കിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്‍ച്ചയില്‍ കൈലാസ് പങ്കെടുത്തിരുന്നു.

2012ല്‍ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് വീടിന്റെ ഏക ആശ്രയമായിരുന്നു കൈലാസ്. കനത്ത മഴയിലുണ്ടായ വിളനാശത്തെ തുടര്‍ന്ന് കൈലാസ് എറെ നിരാശനായിരുന്നെന്ന് സഹോദരന്‍ പറയുന്നു. സഹകരണ ബാങ്കില്‍ നിന്ന് 30,000 രൂപയും സ്വകാര്യ പണമിടപാടുകാരില്‍ ന്ന് ഒരു ലക്ഷം രൂപയും വായ്പ എടുത്തിരുന്നു. തുക തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നുല്ല. സഹോദരിയുടെ വിവാഹവും അടുത്തിരിക്കയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പണം സ്വരൂപിക്കാനാവാത്തതും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചിരിക്കാമെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, അയല്‍ക്കാരനുമായുണ്ടായ ചില പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

Top