മോദി തുടരുമെന്ന് 5 എക്‌സിറ്റ് പോള്‍ സര്‍വേകള്‍…മ്ലാനതയോടെ കോൺഗ്രസ് !! യുപിയില്‍ ബിജെപിയ്ക്ക് തിരിച്ചടി.

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമെന്ന് സൂചനകള്‍ നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലസൂചികകളില്‍ ഭൂരിഭാഗവും എന്‍ ഡി എ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രവചിക്കുന്നു. ആജ് തക് ഏക്‌സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 73-96ഉം എസ്.പി- ബി.എസ്.പി പൂജ്യം,മറ്റുള്ളവര്‍ 33-52 സീറ്റുകളും നേടിയേക്കാം എന്നാണ് ഫലപ്രവചനം.ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പി 306 സീറ്റും കോണ്‍ഗ്രസ് 132 സീറ്റും എസ്.പി – ബി.എസ്.പി പൂജ്യം സീറ്റും മറ്റുള്ളവര്‍ 104 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.നാല് ഫലങ്ങളില്‍ ടൈംസ് നൗ ആണ് എന്‍ ഡി എയ്ക്ക് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്.

306 സീറ്റുകള്‍ മുന്നണി നേടുമെന്നാണ് അവരുടെ വിലയിരുത്തില്‍. അതേ സമയം യു പി എ 132 സീറ്റുകളും മറ്റുള്ള കക്ഷികള്‍ 104 സീറ്റുകളും നേടും. റിപ്പബ്ലിക് 287 സീറ്റുകളാണ് എന്‍ ഡി എ യ്ക്ക് നല്‍കുന്നത്. 128 സീറ്റുകള്‍ യുപിഎയ്ക്കും 127 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു. ന്യൂസ് എക്‌സ് 298 സീറ്റുകളാണ് എന്‍ഡിഎ യ്ക്ക്് നല്‍കുന്നത്. 118 സീറ്റുകള്‍ യുപി എയ്ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റുള്ളവര്‍ക്ക് 126 സീറ്റുകള്‍ കിട്ടും. സീ വോട്ടറുടെ പ്രവചനം എന്‍ ഡി എ 287 യു പിഎ 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ്. ആജ് തക്ക് 220-260 സീറ്റുകളാണ് എന്‍ ഡി എ മുന്നണിയ്ക്ക് കരുതുന്നത്. 80-100 സീറ്റുകള്‍ യു പി എയ്ക്കും 140-160 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും ആജ് തക്ക് നല്‍കുന്നു. കേരളത്തില്‍ യു ഡി എഫിന് 15 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഭൂരിഭാഗം സര്‍വ്വെകള്‍ പ്രവചിക്കുന്നത്. എല്‍ ഡി എഫിന് അഞ്ച് വരെ സീറ്റുകള്‍ ലഭിക്കാം.

ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് അഞ്ച് സര്‍വ്വെകള്‍ പ്രവചിക്കുന്നുണ്ട്.ഇതുവരെ വന്ന സര്‍വ്വെ ഫലങ്ങള്‍ വച്ച് നോക്കുമ്പോള്‍ ബി ജെ പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാന്‍ പ്രയാസമാണ്. അതേസമയം എന്‍ ഡി എ യ്ക്ക് സര്‍ക്കാരുണ്ടാക്കാനാവുമെന്ന വിധത്തിലാണ് ഭൂരിഭാഗം സര്‍വ്വെ ഫലങ്ങളും പറയുന്നത്. അതേ സമയം യുപിയുടെ കാര്യത്തില്‍ എതാണ്ട് എല്ലാ സര്‍വ്വെകളും ബിജെപിയ്ക്ക് വന്‍ തിരിച്ചടി പ്രവചിക്കുന്നു. തെക്കേ ഇന്ത്യയില്‍ കര്‍ണാടകയില്‍ ബിജെപി വന്‍ തിരിച്ചു വരവു നടത്തുമെന്നാണ് പ്രവചനം.

തമിഴ് നാട്ടില്‍ ഡി എം കെ മുന്നണി തൂത്തുവാരുമെന്നും പ്രവചനമുണ്ട്.ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും രാജ്യതലസ്ഥാനം ബിജെപി തൂത്തുവരുമെന്നും സര്‍വ്വെഫലമുണ്ട്.മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി എന്‍ ഡി എ മുന്നണി തിരിച്ചുവരവ് നടത്തുമെന്നാണ് വിലയിരുത്തല്‍.സിഎന്‍ എല്‍ ന്യൂസ് സര്‍വേ കേരളത്തില്‍ എല്‍ഡിഎഫിന് 11 മുല്‍ 13 സീറ്റ് വരെ പ്രവചിക്കുന്നു.

കേരളത്തില്‍ യു.ഡി.എഫിനു വ്യക്തമായ മുന്‍തൂക്കമെന്ന് ഇന്ത്യ ടുഡേ ആക്സിസ് പോള്‍ സര്‍വേ. കേരളത്തില്‍ യു.ഡി.എഫ് 15-16 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 3-5 സീറ്റുകളും ബി.ജെ.പി 0-1 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു.

കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകള്‍ നേടുമെന്ന് സര്‍വേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകള്‍ മാത്രമാണ്. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.

Top