പിസി ജോര്‍ജിന് ഇടതുപക്ഷത്ത് സീറ്റില്ല;അണികളുടെ എതിര്‍പ്പ് മറികടക്കാനാകാതെ സിപിഎം വഴങ്ങിയെന്ന് സൂചന.പൂഞ്ഞാറിലേക്ക് പാര്‍ട്ടി ടിക്കറ്റില്‍ പുതുമുഖമെത്തുന്നു.

കോട്ടയം: പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഇടതുപക്ഷത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. ഇടതു മുന്നണിയുമായി സഹകരിച്ച് മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പിസി ജോര്‍ജ് വിശദീകരിക്കുമ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് സൂചന. ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ സിപഎമ്മിലെ പ്രാദേശിക നേതാക്കള്‍ അതിശക്തമായി എതിര്‍ക്കുകയാണ്. ഇതോടെ ജോര്‍ജിനെ കൈവിടാന്‍ സിപിഐ(എം) തീരുമാനിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസും മുന്‍ എംഎല്‍എ ജോര്‍ജ് ജെ മാത്യുവും തമ്മിലാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രധാന മത്സരം.

യു.ഡി.എഫിനും പൂഞ്ഞാര്‍ കീറാമുട്ടിയാകുകയാണ്. കേരളാ കോണ്‍ഗ്രസിനു പൂഞ്ഞാര്‍ ലഭിച്ചേ തീരുവെന്നു പിജെ ജോസഫ് പക്ഷം കടും പിടിത്തത്തിലാമ്. ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഇത്. എന്നാല്‍ ജോര്‍ജിന്റെ സീറ്റ് തിരിച്ചെടുക്കാനാണ് കോണ്‍ഗ്രസിന് താല്‍പ്പരം. പൂഞ്ഞാറിനായി മാണി വിഭാഗത്തില്‍പ്പെട്ട രണ്ടു പേര്‍ ഇതിനകം രഹസ്യപ്രചാരണവും ആരംഭിച്ചു. പൂഞ്ഞാറിന്റെ പേരില്‍ ഭിന്നത രൂക്ഷമായതോടെ സീറ്റ് കോണ്‍ഗ്രസിനു നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അങ്ങനെ വന്നാല്‍, ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിക്കു നറുക്കുവീണേക്കും. ടോമി തന്നെയാകും സ്ഥാനാര്‍ത്ഥിയെന്നാണ് ലഭിക്കുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടുത്തുരുത്തിയും കുട്ടനാടും കിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് ജോസഫിന്റെ അണികളെ ഇളക്കാന്‍; പൂഞ്ഞാറിനെ ചൊല്ലി തര്‍ക്കം മൂത്താല്‍ മാണി കോണ്‍ഗ്രസിന് വിട്ടു നല്‍കും; ജോസഫ് മുന്നണി വിട്ടാല്‍ മോന്‍സ് മാണിക്കൊപ്പം ചേരും; സീറ്റ് കിട്ടാന്‍ ലഹളയ്ക്കിറങ്ങിയ മൂവര്‍ സംഘത്തിന് കേരളാ കോണ്‍ഗ്രസ് വിടേണ്ടി വരും.
യുഡിഎഫ് വിടാന്‍ ജോസഫും മോന്‍സും കുരുവിളയും തയ്യാറല്ല; തനിയെ പോകാന്‍ മാണിക്കും മനസ്സില്ല; മാണിയെ ചവിട്ടി പുറത്ത് ചാടിച്ചു സീറ്റ് ഉറപ്പിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും; ജോസഫും മാണിയും പോയില്ലെങ്കില്‍ നാലഞ്ച് നേതാക്കള്‍ ഒരുമിച്ച് ചാടും: കേരള കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ സംഭവിക്കുന്നത്.

ഏതായാലും പിസി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണ്. ഇടതു പക്ഷം സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ജോര്‍ജ് ഇപ്പോഴും കരുതുന്നു. അത്തരത്തിലാമ് പ്രചരണവും. അതിനിടെ പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ എല്‍.ഡി.എഫില്‍ സൈബര്‍ പോര് സജീവമാണ്. മുന്‍ എംഎ!ല്‍എ. പി.സി. ജോര്‍ജ്, സിപിഐ(എം). സംസ്ഥാന സമിതിയംഗം കെ.ജെ. തോമസ് എന്നിവരുടെ പേരുകളിലാണ് എല്‍.ഡി.എഫില്‍ ഉയരുന്നത്. ഇരുവര്‍ക്കുമായി സൈബര്‍ പോരുകാര്‍ രംഗത്തുണ്ട്. ഞങ്ങള്‍ തന്നെ പൂഞ്ഞാറില്‍ മത്സരിക്കും, എതിരാളികളെ ക്ഷണിക്കുന്നു എന്നു തുടങ്ങുന്ന പോസ്റ്റുകള്‍ ഇന്നലെ മുതല്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ പോസ്റ്റ് പി.സി. ജോര്‍ജിന്റെ അണികള്‍ വ്യാപകമായി ഷെയര്‍ ചെയ്ുന്നുയണ്ട്. ഇതിനെതിരേ ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകരും ഫേസ്ബുക്കിലൂടെ രംഗത്തെത്തിക്കഴിഞ്ഞു.

ഒരു കാര്യം പറയാതെ വയ്യ, എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനുമുമ്പേ പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയിരിക്കുന്നു എന്നു തുടങ്ങുന്ന പോസ്റ്റില്‍ പി.സി. ജോര്‍ജിനെതിരേ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. പൂഞ്ഞാറില്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ തന്നെയുള്ളവര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് അവസാനിക്കുന്ന ഈ പോസ്റ്റ് പാര്‍ട്ടി അനുഭാവികള്‍ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. കെ.ജെ. തോമസ് പൂഞ്ഞാര്‍ എന്ന പേരില്‍ പേജ് സിപിഐ(എം). അനുഭാവികള്‍ സൃഷ്ടിച്ചിട്ടുണ്ട്. കെ.ജെ. തോമസ് പന്തു തട്ടി ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരിക്കുന്നു.

ഇതിനിടെയാണ് ജോര്‍ജ് ജെ മാത്യുവെന്ന പേരിന്റെ കടന്നുവരവ്. പിണറായി വിജയനുമായി സംസാരിച്ച് ജോര്‍ജ് ജെ മാത്യു സീറ്റ് ഉറപ്പിച്ചെന്നാണ് വയ്പ്പ്. ഇതോടെ ഇടതുപക്ഷത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കെജെ തോമസിനേയും ജോര്‍ജ് ജെ മാത്യുവിനേയും കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇത് ജോര്‍ജിനും അറിയാം. ഇതോടെ ബിജെപിയുമായും ജോര്‍ജ് ചര്‍ച്ച തുടങ്ങി. വെള്ളാപ്പള്ളിയുടെ ബിജെഡിഎസിന്റെ പിന്തുണയും ജോര്‍ജ് തേടുന്നുണ്ട്. ബിജെപിയും ബിജെഡിഎസും ജോര്‍ജിനെ പിന്തുണയ്ക്കാന്‍ തയ്യാറുമാണ്. ഇതോടെ ശക്തമായ ത്രികോണപോരിന് ഇത്തവണ പൂഞ്ഞാര്‍ വേദിയാകുമെന്നാണ് സൂചന.

Top