നിയമം ലംഘിച്ച് മലയാളി നടത്തിയ റസ്റ്റോറൻറ്റ് അടച്ച്‌ പൂട്ടാൻ ഓർഡർ !.വില്ലൻ മലയാളിയെ പറ്റിച്ചതിന് കോടതി നഷ്ടപരിഹാരം വിധിച്ച പ്രമോദ് തങ്കപ്പൻ

ഡബ്ലിൻ :മലയാളിയുടെ ഉടമസ്ഥയിൽ ഉള്ള അയർലൻഡിലെ തായ് റസ്റ്റോറൻറ് ഗ്രൂപ്പായ കാമില തായ് യുടെ കോർക്ക് ബിഷപ്പ് ടൌൺ ബ്രാഞ്ച് അടച്ചു പൂട്ടാൻ ഫുഡ് സേഫ്റ്റി അതോറിറ്റി നിർദ്ദേശിച്ചു.ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടറുടെ പരിശോധനയിൽ നിയമവിരുദ്ധമായി കടയുടെ മുകൾഭാഗം ഉപയോഗിക്കുന്നതായും ഭക്ഷണസാധനങ്ങൾ ശേഖരിക്കുന്നതും കണ്ടെത്തി. ഭക്ഷണസാധനങ്ങളും ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങളും അനധികൃതമായി നിയമവിരുദ്ധമായി അവിടെ ശേഖരിച്ച് കുറ്റത്തിനാണ്  കട ഭാഗികമായി അടയ്ക്കാൻ നിർദ്ദേശം നിർദേശിച്ചിട്ടുള്ളത്. വൃത്തിഹീനമായ  അന്തരീക്ഷം ഈ ഭാഗങ്ങളിൽ ഇൻസ്പെക്ടർ കണ്ടെത്തിയെന്നും റിപ്പോർട്ട് ഉണ്ട്.

പെസ്റ്റ് കൺട്രോൾ ഇല്ലാതെ വൃത്തിഹീനമായ അവസ്ഥയിൽ ആയിരുന്നു റസ്റ്റോറന്റ് എന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.എലിയും പാറ്റയും അടക്കമുള്ള ജീവികൾ കടയിൽ കയറി ഭക്ഷണ സാധനങ്ങൾ മലനീകരം ആകാതെ ഇരിക്കാനും ഹൈജീൻ പ്രൊട്ടക്ഷനും ആണ് പെസ്റ്റ് കൺട്രോൾ നിഷ്കർഷിക്കുന്നത് . പെസ്റ്റ്കൺട്രോൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നിർദേശങ്ങൾ അനുസരിച്ചല്ല എങ്കിൽ ഗുരുതരമായ വീഴ്ച്ചയാണിത് .അതിനാൽ റസ്റ്റോറന്റ് നടത്തുന്ന മുകൾ നില അടച്ചുപൂട്ടാൻ നിർദേശം ഇൻസ്പെക്ടർ കൊടുക്കുകയാണ് ഉണ്ടായത്.ബിഷപ്പ് ടൌൺ റസ്റ്റോറന്റിൽ മാനേജർ റജി ജേക്കബ് പ്രാദേശിക പത്രത്തിന് വെളിപ്പെടുത്തിയത് അപ്‌സ്‌റ്റെയർ ഷോപ്പ് അടക്കാനാണ് ഓർഡർ ഇട്ടിരിക്കുന്നത് എന്നാണ് എന്നും shop തുറന്ന് പ്രവർത്തിക്കുന്നുണ്ട് എന്നുമാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാമില തായി റസ്റ്റോറന്റിന്റെ ഫ്രാൻഞ്ചൈസി എടുത്ത് മലയാളിയായ ജീവനക്കാരനെ നിയമവിരുദ്ധമായി ദ്രോഹിച്ചു എന്നതിനാൽ കോടതി നഷ്ട പരിഹാരം കൊടുക്കാൻ വിധിച്ച പ്രമോദ് തങ്കപ്പൻ ആണ് ഈ കട യുടെയും ഫ്രാൻഞ്ചൈസി ഓണർ എന്നാണു വിവരം .അയർലന്റിലെ വർക്ക് റിലേഷൻ കമ്മീഷനിൽ നിന്നാണ് മലയാളിക്ക് അനുകൂലമായ വിധി വന്നിരുന്നത് അയർലൻഡിലെ തായി റസ്റ്റോറൻറ് ഗ്രൂപ്പായ സാൻഡി ഫുഡ്സ് ലിമിറ്റഡിന് എതിരാണ് ( Santry foods Ltd, Thai restaurant group) വിധി പ്രസ്താവിച്ചിരിക്കുന്നത്.

അയർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ട് ഔട്ട്‌ലെറ്റുകളുടെ യൂണിറ്റ് മാനേജരായിരുന്ന ജിജോ കുര്യനെ മാനേജർ പോസ്റ്റിൽ നിന്നും തരംതാഴ്ത്താൻ ശ്രമിച്ചതും, അസുഖം ആയിരുന്ന അവസരത്തിൽ ജീവനക്കാരനെ മീറ്റിംഗ് വിളിച്ചു എന്നതുൾപ്പെടെ കുറ്റകരമായ അനാസ്ഥ കണ്ടെത്തിയതിനാൽ ആണ് സാൻഡൽവുഡ് ഓണർ ആയ പ്രമോദ് തങ്കപ്പനെതിരെ വിധി ഉണ്ടായിരുന്നത് . ഏകദേശം രണ്ട് ലക്ഷത്തി ഇരുപത്തി അയ്യാരം രൂപക്കടുത്ത് ( 3000 യൂറോ)നഷ്ടപരിഹാരം ആണിപ്പോൾ പ്രമോദ് തങ്കപ്പനെതിരെ വിധിച്ചിരിക്കുന്നത് .ഈവിധിക്കെതിരെ ലേബർ കോടതിയിൽ പോയി അപ്പീൽ നൽകിയിട്ടില്ല .കോടതി വിധി നടപ്പിൽ വരുത്തുകയും ചെയ്തിട്ടില്ല .അതിനാൽ തന്നെ ജിജോ കുര്യനായി വിധി നടപ്പിൽ വരുത്തുകയും പ്രമോദ് തങ്കപ്പനെ ക്രിമിനൽ റിക്കോർഡിൽ പെടുത്താനുമുള്ള നീക്കം നിയമപരമായി ജിജോ കുര്യന്റെ ലീഗല്‍ ടീം നടപടി തുടങ്ങി.

പ്രമോദ് തങ്കപ്പനെതിരെ ഇതുമാത്രമല്ല വ്യാപകമായ പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .. തൻറെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മറ്റ് വ്യക്തികൾക്ക് വേതന വ്യവസ്ഥകൾ കൃത്യമായി കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തിയതാണ് തനിക്കെതിരെ മാനേജ്മെൻറ് തിരിയാനുള്ള കാരണമെന്ന് ജിജോ കുര്യൻ പറയുന്നത് അയർലൻഡിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തികളെ ആ സ്ഥാപനങ്ങളിൽ നിന്ന് തന്റെ സ്ഥാപനത്തിലേക്ക് ക്ഷണിക്കുകയും അവർക്ക് തിരിച്ചു പോകാൻ മേലാത്ത ഒരു അവസ്ഥ ഉണ്ടാക്കുകയും പിന്നീട് തനിക്ക് ഇഷ്ടമുള്ളത് പോലെ ആ വ്യക്തിയെ ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഈ പ്രമോദ് തങ്കപ്പൻ നടത്തിവരുന്നത് എന്നും ജിജോ കുര്യൻ പറഞ്ഞു. പ്രമോദ് തങ്കപ്പനെതിരെ മുൻപേ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ജിജോ കുര്യൻ വെളിപ്പെടുത്തി.

അയർലൻഡിൽ സ്റ്റുഡൻറ് വിസയിൽ വരുന്ന വിദ്യാർത്ഥികളെ വ്യാപകമായി ചൂഷണം ചെയ്യുന്നുണ്ടെന്നും ഉള്ള ഒരു ആരോപണം ഇവർക്കെതിരെ നിലനിൽക്കുന്നുണ്ട് .വർക്ക് പെർമിറ്റ് കൊടുക്കാമെന്നു പറഞ്ഞ് നിരവധി വിദ്യാർത്ഥികളെ ജോലിക്ക് എടുത്തതിനു ശേഷം പറ്റിച്ചതായി അറിയാൻ കഴിയുന്നുണ്ട്. അയർലൻഡിലെ സ്റ്റുഡൻസ് വിസയിൽ വരുന്ന ഒരു വിദ്യാർത്ഥിക്ക് ഒരു കാരണവശാലും അയർലൻഡ് വിട്ട് മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ പോലും സാഹചര്യമില്ലാത്ത നിയമതടസം നിലനിൽക്കുമ്പോൾ ഇങ്ങനെയുള്ള ഈ വിദ്യാർത്ഥികളെ അയൽരാജ്യമായ നോർത്തേൺ അയർലൻഡിൽ ജോലിക്ക് അയക്കുകയും അതിലൂടെ അവരുടെ ജീവിതം തന്നെ എന്നന്നേക്കുമായി ഇരുളടഞ്ഞു പോകുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വ്യാപകമായ ആരോപണങ്ങളും ഇവർക്കെതിരെ ഉയരുന്നുണ്ട്. ഇവരുടെ കെണിയിൽ പെട്ട് ഫ്രാഞ്ചൈസി ബിസിനസിൽ ഏർപ്പെട്ടതിനു ശേഷം ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട മലയാളികൾ അയർലൻഡിൽ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്.ഇയാളുടെയും കൂട്ട് കച്ചവടക്കാരെന്റെയും ഒരുപാട് നിയമവിരുദ്ധ തട്ടിപ്പുകൾക്ക് എതിരെ നിയമപോരാട്ടം തുടരുമെന്നും ജിജോ കുര്യൻ പറഞ്ഞു . സെലിബ്രിറ്റികളെ ബുക്ക് ചെയ്തശേഷം പറ്റിച്ച വലിയ തട്ടിപ്പുകഥ ഒരു പ്രമുഖ സിനിമ നടൻ തന്നെ വെളിപ്പെടുത്തിയത് പുറത്ത് വന്നിട്ട് .അവരും നിയമപരമായി നീക്കം തുടങ്ങി എന്നാണു വിവരം

Top