മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഉടൻ അറസ്റ്റ് ചെയ്യും…!! ടിഒ സൂരജ് നൽകിയ മൊഴി നിർണ്ണായകമാകുന്നു

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഉടൻ അറസ്റ്റ് ചെയ്യും. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ് പാലാരിവട്ടം പാലം കേസ്.  അദ്ദേഹത്തെ ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.

കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ നേരത്തെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസം മുമ്പാണ് പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ് വെളിപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലായിരുന്നു ആരോപണം. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറയുന്നു.

അതേസമയം, കേസിൽ മുഹമ്മദ് ഹനീഷിനും പങ്കുണ്ടെന്ന് ടിഒ സൂരജ് ഇന്ന് വെളിപ്പെടുത്തി. മുഹമ്മദ് ഹനീഷിന്റെ പങ്ക് അന്വേഷിക്കണമെന്നും തന്നെ കേസിൽ പെടുത്തിയതാണെന്നും ടിഒ സൂരജ് പറഞ്ഞു.

Top