പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് സർക്കാർ അനുമതിയില്ല

പാലാരിവട്ടം പാലം അഴിമതിയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെടുന്നു. കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. അന്വേഷണത്തിന്‌ മുന്‍കൂര്‍ അനുമതി തേടി വിജിലന്‍സ്‌ നല്‍കിയ കത്തില്‍ 19 ദിവസമായിട്ടും ആഭ്യന്തരവകുപ്പ്‌ തീരുമാനമെടുത്തില്ല.

ഇബ്രാഹിംകുഞ്ഞിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യലടക്കം വിശദമായ അന്വേഷണം സർക്കാർ എതിർ നിലപാട് സ്വീകരിച്ചതോടെ വഴിമുട്ടി. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച്‌ കരാര്‍ കമ്പനിക്കു മുന്‍കൂറായി 8.25 കോടിരൂപ അനുവദിച്ചതിലെ ഗൂഢാലോചനയില്‍ മുന്‍മന്ത്രിക്ക്‌ പങ്കുണ്ടെന്ന നിഗമനത്തിലാണു വിജിലന്‍സ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ്‌ നല്‍കിയ മൊഴികളിലും റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പേറേഷന്‍ ഓഫീസിലെ റെയ്‌ഡില്‍ ലഭിച്ച രേഖകളിലും ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്‌. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌.
കൂടുതല്‍ തെളിവു ശേഖരിക്കാനായി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കേണ്ടതുണ്ട്.

ഒക്‌ടോബര്‍ 22-നാണ്‌ അന്വേഷണ സംഘം അനുമതി ആവശ്യപ്പെട്ട്‌ ആഭ്യന്തര വകുപ്പിനു കത്ത്‌ നല്‍കിയത്‌. ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഇനിയുമായിട്ടില്ല.
മുന്‍ മന്ത്രിക്കെതിരെ അന്വേഷണത്തിനുള്ള അനുമതി വൈകുന്നതെന്താണെന്ന്‌ ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോടു ചോദിച്ചിരുന്നു. 15-നു കേസ്‌ വീണ്ടും പരിഗണിക്കുമ്പോള്‍ വിജിലന്‍സ്‌ ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടതുണ്ട്‌. ഇതിനിടെ, അറസ്‌റ്റിലായ പ്രതികളെല്ലാം ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്‌തു.

Top