പാലാരിവട്ടം അഴിമതി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകും ! 42 കോടിയുടെ കരാറിന്, ചെലവഴിച്ചത് 25 കോടി!!

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുമെന്നു സൂചന .വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ വിജിലന്‍സിനു മൂന്നു സാക്ഷിമൊഴികള്‍ ലഭിച്ചു. ഒന്നാംപ്രതിയും കരാര്‍ കമ്പനി ഉടമയുമായ സുമിത് ഗോയല്‍, പൊതുമരാമത്തുവകുപ്പ് മുന്‍ സെക്രട്ടറിയും രണ്ടാംപ്രതിയുമായ ടി.ഒ. സൂരജ്, കുറ്റാരോപിതനായ മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവരാണ് അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനു പങ്കുണ്ടെന്നു മൊഴി നല്‍കിയത്. കരാര്‍ നല്‍കിയതിലും തുക അനുവദിച്ചതിലും മന്ത്രി വഴിവിട്ടു സഹായംചെയ്‌തെന്നാണു സാക്ഷിമൊഴികള്‍.അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് അനുമതി തേടി.ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തിനെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത് .

ഇബ്രാഹിം കുഞ്ഞിനെതിരേ തെളിവുണ്ടെങ്കില്‍ അറസ്റ്റ് െവെകില്ലെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. വമ്പന്മാര്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ കേസില്‍ പ്രതികളാകും. മന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണു പ്രവര്‍ത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ മൊഴിനല്‍കി. മൊബിെലെസേഷന്‍ അഡ്വാന്‍സ് എന്ന പേരില്‍ കരാറുകാരനു നിയമവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ അനുവദിക്കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നാണു സൂരജിന്റെ മൊഴി. സുമിത് ഗോയലും ഇക്കാര്യം സമ്മതിച്ചു. ഗോയലിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് തിരുവനന്തപുരം സി-ഡിറ്റില്‍ പരിശോധനയ്ക്കയച്ചു. മന്ത്രിക്കു പണം നല്‍കിയതിന്റെ എന്തെങ്കിലും വിവരം ഗോയലിന്റെ കമ്പ്യൂട്ടറിലുണ്ടോയെന്ന് അറിയാനാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

42 കോടി രൂപയ്ക്കു കരാര്‍ നല്‍കിയ പാലം നിര്‍മിക്കാന്‍ 25 കോടി മാത്രമാണു വിനിയോഗിച്ചതെന്നാണു വിജിലന്‍സ് കണ്ടെത്തല്‍. ഇടറോഡുകള്‍ നിര്‍മിക്കാനും മറ്റു ചെറുകിട ജോലികള്‍ക്കും കോടികള്‍ വകയിരുത്തി. ഒരു ബോര്‍ഡ് മാറ്റിസ്ഥാപിക്കാന്‍ ഒന്നരലക്ഷം രൂപയാണു ചെലവു കാണിച്ചത്! ഇത്തരത്തില്‍ വന്‍തോതില്‍ തുക തട്ടിയെടുത്തശേഷം, നിലവാരം കുറഞ്ഞ സാമഗ്രികളുപയോഗിച്ച് നിര്‍മാണം നടത്തി. ഇത്തരം പാലങ്ങള്‍ 100 വര്‍ഷമെങ്കിലും നിലനില്‍ക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ നിര്‍മിച്ച പാലം ഏതു നിമിഷവും നിലംപൊത്താം. പങ്കുകാരായ എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്നു കോടതിയെ വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.

അഴിമതിക്കേസില്‍ െഹെക്കോടതിയില്‍ ഹാജരായ വിജിലന്‍സ് സ്‌പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷിനു ഭീഷണി. ഇക്കാര്യം മുദ്രവച്ച കവറില്‍ അദ്ദേഹം െഹെക്കോടതിയെ അറിയിച്ചു. വിവരം വിജിലന്‍സ് എസ്.പിയെ അറിയിച്ചതിനേത്തുടര്‍ന്ന് പ്ലീഡര്‍ക്കു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജോലി കഴിഞ്ഞ് എറണാകുളത്തുനിന്ന് അര്‍ധരാത്രി മടങ്ങുമ്പോള്‍, കളമശേരി ഭാഗത്തുവച്ച് മൂന്നു വണ്ടികളിലായെത്തിയവര്‍ വാഹനം വളഞ്ഞെന്നാണു രാജേഷിന്റെ പരാതി. രണ്ടുദിവസം ഇതാവര്‍ത്തിച്ചു. വാഹനത്തില്‍ അടിച്ച് ഭീഷണി മുഴക്കി. കഴിഞ്ഞ 28-നും 29-നുമായിരുന്നു സംഭവം.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുവായ അന്വോഷണമാണ് വിജിലന്‍സ് ഇതുവരെ നടത്തിയിരുന്നത്. മുന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് വിജിലന്‍സ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. അഴിമതി നിരോധന നിയമത്തിൽ 2018ൽ വരുത്തിയ ഭേദഗതി പ്രകാരം പൊതുപ്രവർത്തകർക്കെതിരെയുള്ള അന്വേഷണത്തിന് സർക്കാറിന്റെ അനുമതി വേണം.

പാലാരിവട്ടം പാലം നിര്‍മ്മാണ വേളയില്‍ ഇബ്രാഹിംകുഞ്ഞ് സ്വത്ത് വാങ്ങിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയിലും പാലാരിവട്ടം മേല്‍പ്പാലം പണിയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകളും അന്വേഷണ വിധേയമാക്കുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് ഒരുവട്ടം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ ഉള്‍പ്പെടെ ഇബ്രാഹിം കുഞ്ഞ് ബിനാമി പേരുകളില്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. പാലാരിവട്ടം അഴിമതി അന്വോഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാനും ആലോചനയുണ്ട്.

Top