പാഞ്ചാലിമേട് മറ്റൊരു ശബരിമലയാകുന്നു..!!? നാമജപ പ്രതിഷേധവുമായി കെപി ശശികലയും സംഘവും

പാഞ്ചാലിമേട്: കണയങ്കവയല്‍ കത്തോലിക്കാ പള്ളി അധികൃതര്‍ മിച്ചഭൂമിയില്‍ സ്ഥാപിച്ച കുരിശുകള്‍ സമരപരമ്പരയ്ക്ക് തുടക്കമിടുന്നു. പള്ളി അധികൃതര്‍ പുതുതായി സ്ഥാപിച്ച കുരിശുകള്‍ നീക്കം ചെയ്‌തെങ്കിലും മുമ്പ് സ്ഥാപിച്ച 14 കുരിശുകളാണ് അധികൃതരെ കുഴപ്പത്തിലാക്കുന്നത്. കുരിശ് വിവാദത്തില്‍ പ്രതിഷേധവുമായി കെ പി ശശികലയുടെ നേതൃത്വത്തില്‍ എത്തിയ ഹൈന്ദവസംഘടനകള്‍ പ്രശ്‌നം ഗുരുതരമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു.

കെപി ശശികലയെയും സംഘത്തെയും പാഞ്ചാലിമേട്ടിലേക്ക് കടത്തി വിടാത്തത്തില്‍ പ്രതിഷേധിച്ച് നാമജപ പ്രതിഷേധം നടന്നു. രാവിലെ പതിന്നൊന്ന് മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ ഇവരെ കടത്തിവിടാതെ പൊലീസ് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘം നാമജപ പ്രതിഷേധം തുടങ്ങിയത്. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ ചര്‍ച്ച് പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാല്‍ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം. കളക്ടറുടെ സമവായനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകള്‍ അങ്ങനെ തുടരും. റവന്യൂഭൂമിയിലെങ്കിലും കുരിശുകള്‍ക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടര്‍ എച്ച് ദിനേശന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വിശ്വാസികളുടെ കൂടെ വിഷയമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടമുള്ളത്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തി. കരുതികൂട്ടി ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് അമ്പലക്കമ്മറ്റിയും പള്ളിഭാരവാഹികളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

റവന്യൂ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകള്‍ നീക്കം ചെയ്തു. കഴിഞ്ഞ ദുഃഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകളില്‍ മുന്നെണ്ണമാണ് കളക്ടറുടെ നിര്‍ദേശപ്രകാരം പള്ളി ഭാരവാഹികള്‍ മാറ്റിയത്. എന്നാല്‍ നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. പാഞ്ചാലിമേട്ടിലെ റവന്യൂഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളത്.

Top