ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും വി എസ് ശിവകുമാറിനെ പേടി !..വി എസ് ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധം.എൻടുയിസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം :ശശിതരൂർ തോറ്റാലും വേണ്ടില്ല എന്നുറച്ച തീരുമാനത്തിൽ രാഷ്ട്രീയത്തിലെ എതിരാളികളെ വെട്ടിനിരത്തുകയാണ് വിഎസ് ശിവകുമാർ എന്ന മുതിര്ന്ന കോൺഗ്രസ് നേതാവ് എന്ന ആരോപണം കോൺഗ്രസിന് തലവേദനയാകുന്നു .ശിവകുമാർ അണികളോടും പ്രവർത്തകരോടും പകവീട്ടുന്നു എന്നും കോൺഗ്രസ് നേതാവിനെ പേടി എന്നും പറയുന്നു .ശശി തരൂരിന്‍റെ പ്രചാരണത്തിലെ മെല്ലെപ്പോക്ക് തലസ്ഥാനത്തെ കോൺഗ്രസിൽ തലവേദന. വി എസ് ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ഐഎൻടുയിസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേർന്നു .എന്നാൽ തനിക്ക് എതിരെയുള്ള വ്യക്തിഹത്യക്കെതിരെ വി എസ് ശിവകുമാർ ഡിജിപിക്ക് പരാതി നൽകി.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കൾ സജീവമല്ലെന്ന് കാണിച്ച് തരൂർ ക്യാമ്പ് നൽകിയ പരാതിയെ തുടർന്ന് ജില്ലയിലെ നേതാകൾക്ക് കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. മെല്ലെപ്പോക്കിന് പിന്നിൽ വിഎസ് ശിവകുമാർ എംഎൽഎയാണെന്ന് മട്ടിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു. ഇത് നിഷേധിച്ച വി എസ് ശിവകുമാർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി.

വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് വി എസ് ശിവകുമാർ പ്രസ്താവനയിൽ പറഞ്ഞു. തനിക്കെതിരായ പ്രചാരണം ബിജെപിയെ സഹായിക്കാനാണെന്നാണ് ശിവകുമാർ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നത്. എന്നാൽ ക്യാമറക്ക് മുന്നിൽ പ്രതികരിക്കാൻ ശിവകുമാർ തയ്യാറായില്ല. ഇതിനിടെ ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ഐഎൻടിയുസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. കല്ലിയൂർ മുരളിയുടെ വീടിന്‍റെ മതിലിൽ വരച്ച കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചുചേർക്കുകയും ചെയ്തു. ശിവകുമാർ അടക്കമുള്ള നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്നും കല്ലിയൂർ മുരളി പറഞ്ഞു.എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിക്കെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്‍റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top