മയക്ക് മരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചതെന്ന് യുവതി; കെണിയില്‍ പെടുത്തിയതെന്ന് എംപി പട്ടേല്‍; ഗുജറാത്ത് ഹണി ട്രാപ്പ് കേസ് പുതിയ മാനങ്ങളിലേയ്ക്ക്

ന്യൂഡല്‍ഹി: ഗുജറാത്തിലെ ബിജെപി എംപി പട്ടേലിനെ ഹണി ട്രാപ്പില്‍ പെടുത്തിയതല്ലെന്ന് സൂചന. സഹായം അഭ്യര്‍ത്ഥിച്ച് എത്തിയ യുവതിയെ തന്റെ കോര്‍ട്ടേഴ്‌സില്‍ എത്തിച്ച് ജൂസില്‍ മയക്ക്മരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. പട്ടേല്‍ തന്നെ അനവധി ബലാത്സംഗം ചെയ്തിരുന്നുവെന്നും തുടര്‍ച്ചയായുള്ള ശല്യം ഒഴിവാക്കാനാണ് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഒരുമാസം മുമ്പ് ഗാസിയാബാദ് പോലീസ് സ്റ്റേഷനില്‍ താന്‍ പരാതിയുമായെത്തിയെങ്കിലും അത് അധികാര പരിധിക്കു പുറത്താണെന്ന് പറഞ്ഞ് പോലീസ് സ്വീകരിച്ചില്ല എന്നും യുവതി പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ കെ.സി. പട്ടേലും പോലീസും നിഷേധിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടേലിനെ പെണ്‍കെണിയില്‍ കുടുക്കി പണമാവശ്യപ്പെട്ടെന്ന കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പൊലിസ് യുവതിയെ തിരിച്ചറിഞ്ഞു. അന്വേഷണസംഘം യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. അതേസമയം, പോലീസ് യുവതിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചതിയിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടിരൂപ ആവശ്യപ്പെട്ടു എന്നുമാണ് പരാതിയില്‍ പറയുന്നത്.

സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സ്ത്രീ തന്നെ ഗാസിയാബാദിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്ന് കെ.സി. പട്ടേല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

മാത്രമല്ല യുവതി ഹരിയാനയില്‍ നിന്നുള്ള ഒരു എംപിക്കെതിരെ പീഡന പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ എല്ലാസാധ്യതകളും പരിശോധിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

Top