യുവവൈദികന് കാമുകിയും കുഞ്ഞും !കുര്‍ബാന പണം തട്ടിപ്പ് നടത്തി കാമുകിക്ക് കൊടുത്തു. പ്രിന്‍സ് തൈക്കൂട്ടത്തിനെ സഭ പുറത്താക്കി !!

കൊച്ചി: സീറോ മലബാർ സഭയിൽ ചുള്ളൻ കൊച്ചച്ചച്ചന് കാമുകിയും കുഞ്ഞും .വിശ്വാസികൾ നേർച്ചയായി കൊടുത്ത കുർബാന പണം അടിച്ചുമാറ്റി കാമുകിക്കും കുഞ്ഞിന് ചിലവിനും കൊടുത്തു .നേർച്ചയിലും തട്ടിപ്പ് ! തട്ടിപ്പ് നടത്തി കാമുകിക്ക് കൊടുത്ത അസിസ്റ്റന്റ് വികാരിയെ വൈദിക വൃത്തിയില്‍ നിന്നും ഒഴിവാക്കി. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ചേര്‍ത്തല തൈക്കാട്ടുശ്ശേരി സ്വദേശിയായ ഫാദര്‍ പ്രിന്‍സ് തൈക്കൂട്ടമാണ് 15 ലക്ഷം രൂപ തട്ടിപ്പ് നടത്തി മുങ്ങിയത്. ഗുരുതരമായ ക്രമക്കേടുകളും ആരോപണങ്ങളുമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇടവകയുടെ അക്കൗണ്ടിലുള്ള പണം പലഘട്ടങ്ങളിലായി ഇയാളുടെ കാമുകിക്ക് സ്ഥിരമായി അയച്ചുകൊടുത്തുവെന്ന ആരോപണം ഉയര്‍ന്നതിന്റെ പേരിലാണ് നടപടികളുണ്ടായത്.

സംഭവം അറിഞ്ഞ് അതിരൂപത ചോദ്യം ചെയ്തപ്പോള്‍ പുറത്തെത്തിയ വിവരം അറിഞ്ഞ് ഏവരും ഞെട്ടി തരിച്ചു. കുർബാന പനതിലെ തിരിമറിയും വീട്ടിൽ നിന്നും പണം കൊണ്ട് പോയതും ഓക്കേ പുറത്തെത്തി. എന്നാല്‍ അതിരൂപതയിലെ മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ളവര്‍ അന്തംവിട്ടത് ഈ പണം എന്ത് ചെയ്തുവെന്ന ചോദ്യത്തിന് കൊച്ചച്ചന്റെ മറുപടി കേട്ടാണ്. കാമുകിക്കും കുഞ്ഞിനും ഈ പണം ഉപയോഗിച്ച് ചിലവിന് കൊടുത്തു എന്നാണ് കൊച്ചച്ചന്‍ പറഞ്ഞത്. കാമുകിയെയും കുഞ്ഞിനെയും പിരിയാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അരമനയില്‍ വെച്ചു തന്നെ ഉടുപ്പ് ഊരിക്കുകയും മാതാപിത്ാക്കള്‍ക്ക് ഒപ്പം പറഞ്ഞുവിടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈദികവൃത്തിയില്‍ നിന്ന് ഒഴിവാക്കണമെന്ന കത്ത് അരമന എഴുതിവാങ്ങിക്കുകയും ചെയ്തു. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഇടപ്പള്ള സെന്റ് ജോര്‍ജ് പള്ളിയിലെ സഹവികാരിയായിരുന്ന പ്രിന്‍സ് തൈക്കൂട്ടത്തിനെയാണ് ഈ മാസം ആറാം തീയതി പൗരോഹിത്യത്തില്‍ നിന്ന് സസ്പെന്റു ചെയ്തുകൊണ്ട് ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ വൈദികര്‍ക്ക് സന്ദേശമയച്ചത്.

കഴിഞ്ഞ ജനുവരിയില്‍ അതിരൂപതയിലെ സഹവികാരിമാരുടെ(കൊച്ചച്ചന്‍മാര്‍) സ്ഥലംമാറ്റം നടന്നു. ഇടപ്പള്ളി പള്ളി സഹവികാരിയായിരുന്ന പ്രിന്‍സ് തൈക്കൂട്ടത്തിലിനെ കറുകുറ്റിയിലുള്ള പള്ളിയിലേക്ക് സ്ഥലം മാറ്റി. ഇതോടെ മറ്റ് മൂന്ന് വൈദികര്‍ അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെ സമീപിക്കുകയും പ്രിന്‍സ് പണം നല്‍കാന്‍ ഉണ്ടെന്ന് അറിയിക്കുകയും ആയിരുന്നു. അതിരൂപത ഇക്കാര്യം ഇടപ്പള്ളി പള്ളി വികാരിയെ അറിയിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ വികാരി കറുകുറ്റിയില്‍ ചെല്ലുകയും അവിടുത്തെ വികാരിയെയും പ്രിന്‍സിനെയും കൂട്ടി അരമനയില്‍ തിരികെ എത്തി. തുടര്‍ന്ന് മുതിര്‍ന്ന വൈദികര്‍ ചോദ്യം ചെയ്തപ്പോള്‍ വീട്ടിലെ ആവശ്യത്തിനായി വാങ്ങിയത് ആണെന്ന് പറഞ്ഞു. വീട്ടിലെ ആവശ്യത്തിന് ആരമനയില്‍ ചോദിച്ചാല്‍ മതിയെല്ലോ എന്ന് ചോദ്യത്തിന് പ്രിന്‍സിന് മറുപടി ഉണ്ടായില്ല.

ഇതോടെ അരമന പ്രിന്‍സിന്റെ വീട്ടിലേക്ക് നേരിട്ട് വിളിച്ച് കാര്യം തിരക്കി. വീട്ടില്‍ പണം ഒന്നും എത്തിയിരുന്നില്ല, മാത്രമല്ല വീട്ടില്‍ നിന്നും ല്ക്ഷക്കണക്കിന് രൂപ പ്രിന്‍സ് വാങ്ങിയിരുന്നെന്ന വിവരവും പുറത്തെത്തി. ഇതോടെ പ്രിന്‍സിനോട് രണ്ട് ദിവസം ആരമനയില്‍ തുടരാന്‍ നിര്‍ദേശിച്ചു. പിന്നീട് പ്രിന്‍സിന്റെ വീട്ടുകാരെ വിളിച്ചു വരുത്തിയ ശേഷം മുതിര്‍ന്ന വൈദികര്‍ വീണ്ടും ചോദ്യം ചെയ്തു. ഒടുവില്‍ എല്ലാം പ്രിന്‍സ് തുറന്ന് പരഞ്ഞു.

വൈദികരില്‍ നിന്ന് പണം വാങ്ങിയത് മാത്രമല്ല, കുര്‍ബാന പണത്തിലും ചില്ലറ തട്ടിപ്പ് നടത്തിയെന്ന് പ്രിന്‍സ് സമ്മതിച്ചു. ഇടപ്പള്ളി പള്ളിയില്‍ കുര്‍ബാന നിയോഗത്തിന് എത്തിയിരുന്ന പണം കുര്‍ബാന ചൊല്ലാന്‍ നിയോഗിച്ചിരുന്ന വൈദികര്‍ക്കായി അക്കൗണ്ട് വഴി അയച്ചുനല്‍കേണ്ട ചുമതല സഹ.വികാരിയായിരുന്ന പ്രിന്‍സിനായിരുന്നു. ഈ പണം കൈമാറ്റത്തില്‍ 15 ലക്ഷം രൂപ ക്രമക്കേടു നടത്തിയെന്നാണ് വിവരം. വൈദികര്‍ക്ക് പണമയക്കുമ്പോള്‍ നിശ്ചയിച്ചതിലും കൂടുതല്‍ പണം അക്കൗണ്ടില്‍ ഇടുകയും ഇക്കാര്യം വൈദികര്‍ അറിയിക്കുമ്പോള്‍ അധികമുള്ളത് പണമായി നേരിട്ട് കൈപ്പറ്റുകയുമായിരുന്നു പ്രിന്‍സിന്റെ തട്ടിപ്പ് രീതി.

എന്തിനാണ് ഇത്രയും പണം പ്രിന്‍സിന് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അരമനയെ ഏറെ ഞെട്ടിച്ചത്. വര്‍ഷങ്ങളായി ഫോര്‍ട്ട്കൊച്ചി സ്വദേശിനിയുമായി ബന്ധമുണ്ടെന്നും അവര്‍ക്കും കുഞ്ഞിനും ചിലവിന് കൊടുക്കാനായിരുന്നു പണമെന്നും പ്രിന്‍സ് സമ്മതിച്ചു. ലക്ഷങ്ങള്‍ യുവതിക്ക് പ്രിന്‍സ് നല്‍കി എന്നാമ് സൂചന. ആ യുവതിയെ മറക്കാന്‍ കഴിയില്ലെന്നും പ്രിന്‍സ് പറഞ്ഞതോടെ വൈദികവൃത്തിയില്‍ തുടരേണ്ടതില്ലെന്ന നിലപാട് അരമനയും സ്വീകരിച്ചു.

അതേസമയം, വിശ്വാസികളുടെ കുര്‍ബാനപ്പണം നഷ്ടമാകില്ലെന്ന് അരമനയും വ്യക്തമാക്കി. കുര്‍ബാന നിയോഗത്തിനായി ഏതൊക്കെ വൈദികര്‍ക്കാണോ കൂടുതല്‍ പണം അയച്ചുകൊടുത്തത് അവര്‍ ആ പണം കുര്‍ബാന ധര്‍മമായി കണ്ട് ചൊല്ലിതീര്‍ക്കും. കുര്‍ബാനകളുടെ ഉത്തരവാദിത്തം കൂരിയയുടെ മധ്യസ്ഥതയില്‍ തീര്‍പ്പാക്കുകയും കുര്‍ബാനകളുടെ ഉത്തരവാദിത്തം അതിരൂപത ഏറ്റെടുക്കുകയും ചെയ്തു. കൃത്യമായ അവധികളില്‍ പണം മടക്കി നല്‍കാമെന്ന ഉറപ്പ് പ്രിന്‍സില്‍ നിന്നും അരമന എഴുതി വാങ്ങുകയും ചെയ്തു.

വരവുകളും ചെലവുകളും കൃത്യമായി ബാങ്കിലൂടെ മാത്രം കൈകാര്യം ചെയ്യുകയും മാസംതോറും ഓഡിറ്റ് നടത്തുകയും ചെയ്യുന്ന ചുരുക്കം ചില പള്ളികളില്‍ ഒന്നാണ് ഇടപ്പള്ളി പള്ളി. പള്ളിയിലെ മുഴുവന്‍ കണക്കുകളും പരിശോധിക്കുകയും പള്ളിക്ക് യാതൊരുവിധ സാമ്പത്തിക നഷ്ടവും വന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പള്ളിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വൈദികവൃത്തിക്ക് നിരക്കാത്ത സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് പ്രിന്‍സിനെ പുറത്താക്കിയതെന്നും അതിരൂപതയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ ഇടപ്പള്ളി പള്ളിയുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടി.

വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയതോടെ എറണാകുളം വിട്ട പ്രിന്‍സ് ബംഗലൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. കാമുകിയാകട്ടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി വിദേശത്തേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ്. മുന്‍പ് വിവാഹിതയായ ആളാണ് ഈ യുവതി. ഫെയ്സ്ബുക്കിലൂടെയുള്ള പരിചയമാണ് പ്രിന്‍സിനെ കുഴപ്പത്തിലാക്കിയത്. ഇവരുടെ ചാറ്റിംഗ് അടക്കം മുഴുവന്‍ ഇടപാടുകളും അരമന പുറത്തെടുത്തുവെന്നാണ് സൂചന. രണ്ടു വര്‍ഷം മുന്‍പാണ് പ്രിന്‍സ് പൗരോഹിത്യം സ്വീകരിച്ചത്. പഠനത്തിലും പെരുമാറ്റത്തിലുമുള്ള മികവ് പരിഗണിച്ച് അന്നത്തെ മെത്രാപ്പോലീത്താ വൈദിക വിദ്യാര്‍ത്ഥിയായിരിക്കേ പ്രിന്‍സിനെ റോമില്‍ പരിശീലനത്തിന് അയച്ചിട്ടുമുണ്ട്.

Top