സുനിയുടെ മുൻ പരിചയം’മിഷൻ’ഏൽപ്പിക്കാൻ കാരണം.മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്

കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ സുനിയെ തെരഞ്ഞെടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് സുനിയുടെ ഈ മേഖലയിലെ മുൻ പരിചയമെന്നു പോലീസ് .മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ് എടുത്തു . 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ട്പോകാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് കേസ്. നിര്‍മ്മാതാവ് ജോണി സാഗരികയുടെ പരാതിയെ തുടര്‍ന്നാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്ന അന്നുതന്നെ പൊലീസിനെ വിവരം അറിയിച്ചിരുന്നുവെങ്കിലും രേഖാമൂലമുള്ള പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല. അന്ന് പള്‍സര്‍ സുനി ലക്ഷ്യമിട്ടത് മുതിര്‍ന്ന നടിയെയാണ്.
അന്ന് നടിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നില്ല. സുനിലിനെതിരെ കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. അന്ന് വിഷയത്തില്‍ പരാതി നല്‍കാനോ മൊഴി നല്‍കാനോ ആരും തയ്യാറായിരുന്നില്ല. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ദിലീപിലേക്ക് എത്തിയ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. നിര്‍മ്മാതാവ് ജോണി സാഗരികയെ ഇതിന്റെ ഭാഗമായി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനിക്കെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സംഭവം നടക്കുന്ന കാലത്ത് പള്‍സര്‍ സുനി ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു. തട്ടിക്കൊണ്ട് പോകാന്‍ നടിയുടെ കൂടെ മറ്റൊരു നടിയും സിനിമാ ചിത്രീകരണത്തിനായി വരാനുണ്ടായികുന്നു. എന്നാല്‍ ഈ നടി അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. രണ്ട് നടിമാരെ തട്ടിക്കൊണ്ട് പോകാനാണ് പള്‍സര്‍ സുനി പദ്ധതിയിട്ടുരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. 2011ല്‍ ജോണി സാഗരിക നിര്‍മ്മിച്ച ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ടെംപോ ട്രാവലറില്‍ നടിയെ തട്ടിക്കൊണ്ട് പോയത്. ഒരു ഹോട്ടലിന് മുന്നില്‍ വാഹനം നിര്‍ത്തിയപ്പോള്‍ സംശയം തോന്നിയ നടി ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. അന്ന് നടിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ കാര്യമായ അന്വേഷണം നടന്നില്ല. കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തി മൊഴി എടുക്കും. അന്നത്തെ സംഭവത്തെ കുറിച്ച്‌ അറിഞ്ഞു കൊണ്ടാണ് ദിലീപ് പള്‍സര്‍ സുനിയെ ഇപ്പോഴത്തെ ദൗത്യത്തിനായി തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സുനിലിനെതിരെ കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ജോണി സാഗരികയുടെ പരാതിയില്‍ അന്ന് തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പൊലീസ് പിടിയിലായതായാണ് സൂചന.

Top