പുതുവൈപ്പ് സമര സമിതി ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്; വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഹരിത ട്രൈബ്യൂണലിന്

തിരുവനന്തപുരം: പുതുവൈപ്പ് നിവാസികള്‍ക്ക് ആശ്വാസമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പുതുവൈപ്പിലെ നിര്‍ദ്ദിഷ്ട ഐ.ഒ.സി പ്‌ളാന്റിനെ കുറിച്ച് ജനങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് ഇതു സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കി. പദ്ധതി പ്രദേശത്ത് നടത്തിപ്പുകാരായ ഐ.ഒ.സി പണിത മതില്‍ പൊളിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

പ്‌ളാന്റിന് അനുമതി നല്‍കിയപ്പോള്‍ പറഞ്ഞ ചട്ടങ്ങള്‍ പലതും ഐ.ഒ.സി പാലിച്ചിട്ടില്ല. അപകടമുണ്ടായാല്‍ നേരിടാനുള്ള ദുരന്തനിവാരണ പദ്ധതി പുന:പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പദ്ധതി പ്രദേശത്തെ മണല്‍ഭിത്തികള്‍ സംരക്ഷിക്കാനും ശുപാര്‍ശയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍ പൂര്‍ണചന്ദ്രറാവു, മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസ്, എന്‍.സി.ഇ.എസ്.എസ്. മുന്‍ ശാസ്ത്രജ്ഞന്‍ കെ.വി. തോമസ് എന്നിവരാണ് സമിതിഅംഗങ്ങള്‍. പുതുവൈപ്പ് സമരസമിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍, ഐ.ഒ.സി. അധികൃതര്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിന്റെ നിര്‍മാണ പ്രദേശത്തെത്തി സമിതി പരിശോധനയും നടത്തിയിരുന്നു. ഐ.ഒ.സി അധികൃതര്‍ മുന്പ് സമിതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Top