കല്യാണ വീട്ടിൽ വച്ച്‌ പരിചയപ്പെട്ടു: വലയിലാക്കാൻ മൊബൈൽ ഫോൺ വാങ്ങി നൽകി: രാത്രി സെക്സ് ചാറ്റിംഗും വീഡിയോ കോളും പതിവാക്കി: പതിനാറ്കാരിയുടെ രഹസ്യകാമുകൻ കുടുങ്ങിയത് ഇങ്ങനെ

ക്രൈം ഡെസ്‌ക്

കോട്ടയം: കല്യാണ വീട്ടിൽ വച്ച് പരിചയപ്പെട്ട പതിനാറുകാരിയെ വലയിലാക്കാൻ രഹസ്യ കാമുകൻ സമ്മാനമായി വാങ്ങി നൽകിയത് മൊബൈൽ ഫോൺ. രാത്രിയിൽ സെക്സ് ചാറ്റും വീഡിയോ കോളും പതിവായതോടെ കാര്യങ്ങൾ കൈവിട്ട് പോയി. ഒടുവിൽ കാമുകിയെ നഗ്ന ചിത്രങ്ങൾ കാട്ടി പല സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു. സംഭവം കേസായതോടെ കള്ളകാമുകൻ അകത്തുമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനാറുകാരിയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയ ശേഷം ഒന്നര വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച 35 കാരനാണ് പൊലീസ് പിടിയിലായത്. പെൺകുട്ടി പീഡിപ്പിച്ചതായി പരാതി നൽകിയതോടെ ഒളിവിൽ പോയ കുമാരനല്ലൂർ ചിറ്റടിയിൽ രാജഗോപാലന്റെ മകൻ  കൃഷ്ണദാസിനെ (35)യാണ് പള്ളിക്കത്തോടെ പൊലീസ് സംഘം പിടികൂടിയത്.

ബന്ധുവായ പതിനാറുകാരിയെയാണ് കൃഷ്ണദാസ് മൊബൈൽ ഫോൺ വാങ്ങി നൽകിയ ശേഷം തുടർച്ചയായി പീഡനത്തിന് ഇരയാക്കിയത്. ബന്ധുവിന്റെ വിവാഹ വേദിയിൽ വച്ചാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് രഹസ്യമായി മൊബൈൽ ഫോൺ വാങ്ങി നൽകുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഫോണിൽ ബന്ധം പതിവാക്കിയിരുന്നു. ഇതിനിടെ പല തവണ ഇയാൾ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാർ പീഡന വിവരം അറിഞ്ഞതിനെ തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇത് അറിഞ്ഞതോടെ പ്രതി വീട്ടിൽ നിന്നും കുമളിയ്ക്ക് മുങ്ങി. തുടർന്ന പൊലീസ് സംഘം മൊബൈൽ ടവർ ലൊക്കേഷൻ അടക്കം പിൻതുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.ഇയാൾ കുമളിയിൽ ഒളിവിൽ താമസിക്കുന്ന വിവരം അറിഞ്ഞ്  പള്ളിക്കത്തോട്   എസ് എച്ച് ഒ മനോജ് കുമാർ എ.സി,  കാഞ്ഞിരപ്പള്ളി സ്‌ക്വാഡിലെ എ.എസ്.ഐ ബിനോയി, സി.പി.ഒ ശ്യാം എസ് നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Top