യുവതിയെ പീഡിപ്പിച്ച ഇന്ത്യന്‍ യോഗ ഗുരുവിന് സിംഗപ്പൂരില്‍ ഒമ്പത് മാസം തടവും പിഴയും

കൊച്ചി:യുവതിയെ പീഡിപ്പിച്ച ഇന്ത്യക്കാരനായ യോഗാ ഗുരുവിന് സിംഗപ്പൂരില്‍ ഒമ്പത് മാസം തടവും പിഴയും. സിംഗപ്പൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രാകേഷ് കുമാര്‍ പ്രസാദ് എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇയ്യാള്‍ ഒമ്പത് മാസം തടവും അനുഭവിക്കണം ഒപ്പം ആയിരം സിംഗപ്പൂര്‍ ഡോളര്‍ പിഴയും ഒടുക്കണം.

യുവതിക്ക് നേരെ ബലപ്രയോഗം നടത്തുകയും ലൈംഗീകമായി അതിക്രമത്തിന് മുതിര്‍ന്നതിനുമാണ് ഇയാളെ സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചത്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളുടെ അസിസ്റ്റന്റ് മാനേജറായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ അവഹേളിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി പരിശീലന സ്റ്റുഡിയോയില്‍ നിന്ന് പുറത്ത് പോയി. തുടര്‍ന്ന് പിന്നാലെയെത്തിയ പ്രസാദ് കഴുത്തിന് പിടിക്കുകയും പിന്നിലേക്ക് തള്ളുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.കൊല്‍ക്കത്തയില്‍ നിന്ന് യോഗ പരിശീലനത്തിന് അംഗീകാരം നേടിയ വ്യക്തിയാണ് രാകേഷ് കുമാര്‍. തനിക്കെതിരെയുള്ള കോടതി വിധിക്കെതിരെ രാകേഷ് കുമാര്‍ പ്രസാദ് ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ്.

Top