അമിതമായി ഗുളിക കഴിച്ച വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. ചാത്തന്നൂർ കാരംകോട് പാർവതി ഭവനിൽ അൽക്ക (17) ആണ് മരിച്ചത്. കൂട്ടുകാരി ചെറുവക്കൽ സ്വദേശിനി ഗുരുതരാവസ്ഥയിൽ തിരുവന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അൽക്കയെ മുത്തശി വഴക്കുപറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇരുവരും ചേർന്ന് അൽക്ക രോഗത്തിന് പതിവായി കഴിക്കാറുള്ള ഗുളിക ഒരുമിച്ചെടുത്ത് കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുളിക കഴിച്ചശേഷം താൻ യാത്രയാകുകയാണെന്ന് അൽക്ക മറ്റൊരു കൂട്ടുകാരിക്ക് മെസേജ് അയച്ചു. ആ കുട്ടി മുത്തശിയെ വിളിച്ചറിയിച്ചതിനെതുടർന്ന് മുത്തശി മുറിയിലെത്തി നോക്കിയപ്പോൾ ഇരുവരെയും അബോധാവസ്ഥയിൽ കണ്ടു. ഉടൻതന്നെ അവർ ബന്ധുവായ അനിലിനെ വിളിച്ചുവരുത്തി ഇരുവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അൽക്ക മരിച്ചിരുന്നു. കുട്ടിയുടെ മാതാവ് മഞ്ജു ഗൾഫിലാണ്. കുട്ടി ഏറെ നാളായി മുത്തശി ഓമനയോടൊപ്പം കാരംകോട്ടാണ് താമസം . പാരിപ്പള്ളി പോലീസെത്തി മേൽനടപടി സ്വീകരിച്ചുവരുന്നു. അൽക്ക പ്ലസ് ടൂ വിദ്യാർഥിനിയാണ്.
മുത്തശി വഴക്കുപറഞ്ഞു; അമിതമായി ഗുളിക കഴിച്ച വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു; മരിക്കും മുമ്പ് കൂട്ടുകാരിയ്ക്ക് മെസേജ് അയച്ചു
Tags: student suicide kollam