സ്വപ്നയും സരിതയും.! ഇരു സംഭവങ്ങളും തമ്മിലുള്ള ചില സമാനതകള്‍!.പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവ ശങ്കരന്റെ സഹായം തേടിയിരുന്നു

കൊച്ചി:സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴി നൽകി. പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവ ശങ്കരന്റെ സഹായം തേടിയിരുന്നതായും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫിസിലടക്കം സ്വപ്നയ്ക്ക് അടുപ്പമുണ്ടായിരുന്നതായും സരിത് പറഞ്ഞു.

അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്നപേരിലാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ നിന്ന്
കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കൾ എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പിആർഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്. കള്ളക്കടത്തിന് തനിക്കോ യുഎഇ കോൺസിലേറ്റിനോ ബന്ധമില്ല. ഇന്ത്യൻ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴി നൽകി. കേസിലെ മുഖ്യ ആസൂത്രക സ്വപ്‌നയ്ക്കായുള്ള അന്വേഷണം കസ്റ്റംസ് ഊർജിതമാക്കിയിട്ടുണ്ട്. സ്വപ്നയ്ക്ക് കൺസുലേറ്റിൽ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.

അതേസമയം സരിത നായര്‍ എന്ന സോളാര്‍ കേസ് പ്രതിക്കു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒാഫീസിലെ ചിലരുമായുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലി സൈബര്‍ സഖാക്കളടക്കം അന്നു സരിത വിവാദം കൊണ്ടാടുകയായിരുന്നു. കേരളത്തില്‍ ഒരു രാഷ്‌ട്രീയ നേതാവ് നേരിട്ട ഏറ്റവും ഹീനമായ സൈബര്‍- മാധ്യമ ആക്രമണമാണ് അന്നു ഉമ്മന്‍ ചാണ്ടി നേരിട്ടത്. അദ്ദേഹത്തിന്‍റെ പ്രായം പോലും പരിഗണിക്കാതെ ഹീനമായ ആരോപണങ്ങളും കേസുകളും മലവെള്ളം പോലെ വന്നു. എല്ലാത്തിനും ഇന്ധനം ഇട്ടുകൊടുക്കാന്‍ സഖാക്കളും ഇടതുപക്ഷ ബുദ്ധികേന്ദ്രങ്ങളും മുന്നില്‍നിന്നു. ഉമ്മന്‍ ചാണ്ടിക്കെതിരേയും അദ്ദേഹത്തിന്‍റെ കുടുംബത്തിനെതിരേ പോലും വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പലരും മടിച്ചില്ല. ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും വനിതാ സംഘടനകളുമൊക്കെ തെരുവിനെ യുദ്ധക്കളമാക്കിമാറ്റി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയിലാക്കി. പലവട്ടം രാജിവച്ചേക്കും എന്നുള്ള അഭ്യൂഹങ്ങള്‍ വരെ പ്രചരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയുടെ കാലം ആയിരുന്നു അത്.

ഏതാണ്ട് സമാന സാഹചര്യമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായിയും സര്‍ക്കാരും നേരിടുന്നതും നേരിടാന്‍ പോകുന്നതും. മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഉന്നതരുമായി സ്വപ്ന സുരേഷ് എന്ന സ്വര്‍ണക്കടത്തുകാരിക്ക് ഉള്ള ബന്ധം കത്തിപ്പിടിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടിക്കെതിരേ ഇടതുപക്ഷം നടത്തിയ കടന്നാക്രമണത്തിന്‍റെ മൂര്‍ച്ചയോടെ ഒരു പോരാട്ടം നടത്താനുള്ള സന്നാഹം യുഡിഎഫിനും പ്രത്യേകിച്ചു കോണ്‍ഗ്രസിനുമുണ്ടാകുമോയെന്നു പലരും സംശയിക്കുന്നുണ്ട്. എന്നാലും വീണുകിട്ടിയ സ്വര്‍ണക്കോടാലി പരമാവധി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് സൈബര്‍ പോരാളികളും പാര്‍ട്ടിയും.

മുതിര്‍ന്ന നേതാക്കള്‍ത്തന്നെ ഇന്നലെ ആരോപണങ്ങളുമായി രംഗത്ത് ഇറങ്ങിയത് ഇതിന്‍റെ തുടക്കമാണ്. തുടര്‍ഭരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിനു മുന്നില്‍ സ്വര്‍ണക്കോടാലിയായി മാറിയിരിക്കുകയാണ് സ്വപ്ന സുരേഷ് എന്ന യുവതിയും അവരുടെ ഉന്നതബന്ധങ്ങളും. ഈ രണ്ട് സംഭവങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന നായികമാരും തമ്മില്‍ നിരവധി സമാനതകളുണ്ട് എന്നതു വെറും യാദൃശ്ചികതയാണോ എന്നറിയില്ല. എന്തായാലും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ് സ്വപ്നയും സരിതയുമെന്നു വ്യക്തമായിക്കഴിഞ്ഞു. ഇരു സംഭവങ്ങളും തമ്മിലുള്ള ചില സമാനതകള്‍ ചുവടെ: രണ്ടു സംഭവങ്ങളിലും നായകമാര്‍ സാമര്‍ഥ്യമുള്ള യുവതികള്‍.രണ്ടു പേര്‍ക്കും ആരെയും വലയില്‍ വീഴ്ത്താവുന്ന വാക്ചാതുര്യം.സ്വപ്നയ്ക്കും സരിതയ്ക്കും ഉന്നത ബന്ധങ്ങള്‍.

രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥപ്രമുഖരുമായി ഉറ്റ ചങ്ങാത്തം.രണ്ടു പേരുടെയും പേരില്‍ തട്ടിപ്പ് കേസുകള്‍.അധികാരത്തിന്‍റെ ഇടനാഴികളില്‍ സജീവ സാന്നിധ്യം.രണ്ടു പേരുടെയും വിവാഹജീവിതത്തില്‍ താളപ്പിഴകള്‍വിവാദമാകുന്നതുവരെ മാധ്യമശ്രദ്ധയില്‍പ്പെടാതെ ജീവിതം.രണ്ടു പേര്‍ക്കും മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഉന്നതരുമായി അടുപ്പം.ആളുകളെ വലയിലാക്കാനും അവരെ സാന്പത്തിക നേട്ടത്തിനായി ഉപയോഗപ്പെടുത്താനുമുള്ള ചാതുര്യം.അവസരങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കാനുള്ള കൗശലം.ആഡംബര ജീവിതം. ആകര്‍ഷകമായ ഡ്രസ് കോഡ്.ഉന്നതരുമൊത്തു യാത്രകളും പാര്‍ട്ടികളും.ദുരൂഹമായ ഇടപാടുകള്‍, സഹായികള്‍.പ്രമുഖരുടെ ചടങ്ങുകളില്‍ സാന്നിധ്യം.

Top