തലശേരി: സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന ഏഴ് പേരില്‍ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. വിമന്‍, അമല്‍ മനോഹരന്‍, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് അറസ്റ്റ്. കൊലപാതകത്തില്‍ മുഖ്യ സൂത്രധാരന്‍ ബി.ജെ.പി. മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷാണെന്ന് പോലീസ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആരുടേയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ പുലര്‍ച്ചെയാണ് ഹരിദാസനെ വെട്ടിക്കൊന്നത്. കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്നാണ് സി.പി.എം. ആരോപണം.