ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവ്

619

തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തക്കതായ ശിക്ഷ കോടതി വിധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. പ്രതി പാങ്ങോട് മൈലമൂട് സ്വദേശി കൊച്ചുമോന് ഏഴ് വര്‍ഷം കഠിനതടവാണ് വിധിച്ചിരിക്കുന്നത്.

അന്‍പതിനായിരം രൂപ പിഴയും അടക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കഠിനതടവും അനുഭവിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്റേതാണ് ഉത്തരവ്. സ്വകാര്യ ബസിലെ തൊഴിലാളിയായ പ്രതി വിവാഹ വാഗ്ദാനം നല്‍കി പ്രതിയെ പീഡിപ്പിച്ചതായാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി.സുരേഷ് ചന്ദ്രകുമാര്‍ ഹാജരായി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top