വിവാഹവാഗ്ദാനം നല്‍കി; പണവും മറ്റും അടിച്ചുമാറ്റി ലോലിതയെ കൊന്നത് ഡ്രൈവര്‍

lolithaa

കോയമ്പത്തൂര്‍: പൊള്ളാച്ചി ധാരാപുരം റോഡരികിലുള്ള പറമ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വീട്ടമ്മ ലോലിതയെ കൊന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. ടെംപോ ട്രാവലറിന്റെ െൈഡ്രവറാണ് ലോലിതയുടെ കൊലപാതകത്തിനുപിന്നില്‍.

ചേറ്റുപുഴ സ്വദേശിനിയായ ലോലിതയെ ബുധനാഴ്ച രാത്രിയാണു കാണാതായത്. കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലോലിതയെ രക്ഷിക്കാനായിരുന്നില്ല. വിഷം നല്‍കിയും ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന നിഗമനത്തിലാണു പൊലീസ്. പിടിയിലായയാള്‍ ലോലിതയില്‍നിന്നു സ്വര്‍ണവും പണവും കടം വാങ്ങിയിരുന്നു. ഇതു തിരിച്ചുവാങ്ങുന്നതിന് ലോലിത ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഒരുമിച്ചു ജീവിക്കാമെന്നു പറഞ്ഞു കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണു പൊലീസ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളെ കാണാനില്ലെന്നു പറഞ്ഞു ലോലിതയുടെ അമ്മ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. വീട്ടിലേക്ക് ഇനി വരുന്നില്ലെന്നു ഫോണിലൂടെ അമ്മയെ വിളിച്ചറിയിച്ചിരുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.

Top