സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനാകാന്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗം വി ശിവന്‍കുട്ടിയെത്തും

sivankutty

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജ് രാജിവെച്ച സാഹചര്യത്തില്‍ സിപിഎം ആ സ്ഥാനത്തേക്ക് കണ്ടെത്തിയിരിക്കുന്നത് മുതിര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റിയംഗം വി ശിവന്‍കുട്ടിയെയാണ്. മുന്‍ സ്പോട്സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ദാസന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അഴിമതി ആരോപണം ഉണ്ടായ സാഹചര്യത്തില്‍ പരിഗണിക്കാന്‍ സാധ്യതയില്ല. സ്പോട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം വി ശിവന്‍കുട്ടിക്ക് സ്വന്തമാക്കാം.

അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും നോമിനേറ്റഡ് ഭരണസമിതി അംഗങ്ങളെല്ലാം രാജിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. അഞ്ജു ബോബി ജോര്‍ജ് രാജി വെച്ച സാഹചര്യത്തില്‍ പുനസംഘടന എളുപ്പമായെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. തലസ്ഥാനത്തു നിന്നു തന്നെയുള്ള സിപിഎം നേതാവായ ശിവന്‍കുട്ടിയെയാണ് പരിഗണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേമത്തു പരാജയപ്പെട്ടെങ്കിലും ശിവന്‍കുട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നിരിന്നു. ജില്ലാ ഫുട് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ശിവന്‍ കുട്ടി ,തലസ്ഥാനത്തെ മികച്ച സ്പോടസ് സംഘാടകന്‍ കൂടിയായണ്. ഈ സാഹചര്യത്തിലാണ് ശിവന്‍ കൂട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ടി പി ദാസനു വേണ്ട ഒരു വിഭാഗം ഇപ്പോഴും വാദി്ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദാസനെ കൊണ്ടു വരുന്നത് അനുകൂലമല്ലായെന്നാണ് സിപിഎം കണക്കുക്കുട്ടുന്നത്. നിയമസഭാ സമ്മേളം കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.

Top