കയ്യേറ്റ ഭൂമിയിലെ കുരിശ് വിവാദം; പിണറായിയെ തള്ളി വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സൂര്യനെല്ലി പാപ്പാത്തി ചോലയിലെ കൈയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുമാറ്റിയ നടപടിയില്‍ സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും തള്ളി മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കുരിശായാലും പൊളിച്ചുമാറ്റണമെന്ന് വിഎസ് അഭിപ്രായപ്പെട്ടു. ഏതുരൂപത്തിലുള്ള കൈയ്യേറ്റമായാലും ഒഴിപ്പിക്കണമെന്നും വിഎസ് പറഞ്ഞു.

കൈയ്യേറ്റത്തിനെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് വിഎസ് പറഞ്ഞു. കൈയ്യേറ്റം ഏതുരൂപത്തിലായാലും ഒഴിപ്പിക്കണം. അത് കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളുന്നതാണ് വിഎസിന്റെ പ്രതികരണം. കുരിശ് പൊളിച്ചതിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കുരിശ് പൊളിക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് സര്‍ക്കാരുമായി ആലോചിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം ചെയ്യുന്ന സര്‍ക്കാരാണെന്ന പ്രതീതി സൃഷ്ടിക്കലാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top