സുനി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ദിലീപ് ഡി.ജി.പിയെ വിളിച്ചു; ഇനി തെളിവുകള്‍ എല്ലാം ദിലീപിന് ഒപ്പമോ??

നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നടന്‍ ദിലീപ്, സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചതിന് തെളിവ്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കാര്യത്തെക്കുറിച്ച്‌ ദിലീപ് പരാതിപ്പെട്ടത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണെന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്. എന്നാല്‍ സുനിയുടെ ഫോൺകോൾ വന്നതിനു പിന്നാലെ ദിലീപ് ഡി.ജി.പിയെ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. അന്വേഷണ സംഘത്തിന്റെയും ഡ.ജി.പി ലോക്നാഥ് ബെഹ്റയുടെയും വാദങ്ങളെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ തെളിവുകള്‍.അന്വേഷണസംഘത്തെയും ഡിജിപിയെയും പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന രേഖകൾ. വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കിയെന്ന് ആരോപിച്ച് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫോൺ വിളി രേഖകൾ പുറത്തുവരുന്നത്. ബെഹ്റയ്ക്കു വാട്സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ല എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതിയിൽ പൊലീസ് നിലപാടെടുത്തത്. ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രിൽ 22 നാണ്. പൾസർ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണിൽ വിളിച്ചത് മാർച്ച് 28നും. 20 ദിവസങ്ങൾക്കുശേഷമാണ് ദിലീപ് പരാതി നൽകിയത്. പരാതി നൽകാൻ വൈകിയതിൽ നിഗൂഢതയുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം. നടനെതിരെ 20 തെളിവുകൾ എണ്ണിപ്പറഞ്ഞ് കുറ്റപത്രം കണക്കെ സുദീർഘമായ റിമാൻഡ് റിപ്പോർട്ടാണ് അന്വേഷണസംഘം കോടതിയിൽ നൽകിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ഡിജിപിക്കു നൽകിയ പരാതിയെക്കുറിച്ച് പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനിയെന്ന സുനില്‍ കുമാർ ജയിലിൽനിന്ന് നാദിർഷയെയും അപ്പുണ്ണിയെയും ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇക്കാര്യം അവർ ദിലീപിനെ അറിയിക്കുന്നു. എന്നാൽ, 20 ദിവസങ്ങൾക്ക് ശേഷമാണ് ദിലീപ് പൾസർ സുനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളൂ എന്നും ഇക്കാലയളവിൽ പ്രതികളും സാക്ഷികളും മുഖേന പ്രശ്നം ഒത്തുതീർക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. സുനിയുടെ ഭീഷണിക്കു തൊട്ടുപിന്നാലെ ദിലീപ് ബെഹ്റയുടെ ഫോണിലേക്കു വിളിച്ചിരുന്നു. പലവട്ടം ദിലീപ് ഡിജിപിയെ വിളിച്ചതിനും തെളിവുണ്ട്. ബെഹ്റയുടെ സ്വകാര്യ ഫോണിലേക്കാണ് എല്ലാ കോളുകളും എത്തിയിരുന്നത്. പ്രധാന തെളിവുകളിലൊന്നായി പൊലീസ് ഉന്നയിച്ച വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഫോൺ കോൾ രേഖകൾ. ബെഹ്റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്പറിലേക്കാണു ദിലീപ് വിളിച്ചിരുന്നത്. ഏപ്രിൽ 10നാണ് ആദ്യവിളി.അതേസമയം, പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ വ്യാജ കേസുണ്ടാക്കിയ സംസ്ഥാന പൊലീസ് മേധാവിയ്ക്കെതിരെ ക്രിമിനല്‍ കേസെടുക്കമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. കേസ് സി.ബി.ഐ അന്വേഷിക്കണം. ഇക്കാര്യത്തില്‍ ദിലീപ് കോടതിയില്‍ പോയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കും. ദിലീപിനെ ചിലര്‍ ചേര്‍ന്ന് കുടുക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top