ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.

ന്യുഡൽഹി:ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ബിജെപി ക്യാമ്പുകൾ സജീവമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരം നഷ്‌ടപ്പെട്ട കര്‍ണാടകയിലും തിരിച്ചടി നേരിട്ട ഛത്തിസ്‌ഗഡ്‌, മധ്യപ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളിലും ബി.ജെ.പിക്കാകും നേട്ടം. റാഫേല്‍ കരാറിലെ അഴിമതി ആരോപണമടക്കം ഉന്നയിച്ച്‌ പ്രചാരണം നയിച്ച രാഹുലിന്‌ ദക്ഷിണേന്ത്യയിയിലും ഉത്തരേന്ത്യയിലും തരംഗമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും എക്‌സിറ്റ്‌പോള്‍ സൂചിപ്പിക്കുന്നു.അതോടെ നാളെ നടത്താനിരുന്ന പ്രതിപക്ഷ ക ക്ഷികളുടെ യോഗം മാറ്റിവച്ചു. യോഗം വോട്ടെണ്ണലിനുശേഷം മതിയെന്നാണ് പുതിയ തീരുമാനം.

മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. ഭരണത്തുടര്‍ച്ച നേടുമെന്നു ബഹുഭൂരിപക്ഷം എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും പ്രവചിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രകടനത്തില്‍ സമ്മിശ്രപ്രതികരണം. എസ്‌.പി- ബി.എസ്‌.പി. മഹാസഖ്യത്തിനു മുന്നില്‍ ഭരണകക്ഷി തകര്‍ന്നടിയുമെന്നു ചില സര്‍വേകള്‍ പ്രചവിക്കുമ്പോള്‍ വിജയം ആവര്‍ത്തിക്കുമെന്നും പ്രവചനം.മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. ഭരണത്തുടര്‍ച്ച നേടുമെന്നു ബഹുഭൂരിപക്ഷം എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും പ്രവചിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രകടനത്തില്‍ സമ്മിശ്രപ്രതികരണം. എസ്‌.പി- ബി.എസ്‌.പി. മഹാസഖ്യത്തിനു മുന്നില്‍ ഭരണകക്ഷി തകര്‍ന്നടിയുമെന്നു ചില സര്‍വേകള്‍ പ്രചവിക്കുമ്പോള്‍ വിജയം ആവര്‍ത്തിക്കുമെന്നും പ്രവചനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷത്തിന്‍റെ ശക്‌‌തമായ വെല്ലുവിളികളിൽ ഭരണം നഷ്‌ടപ്പെടുമോയെന്ന് ആശങ്കപ്പെട്ട ബിജെപി നേതൃത്വത്തിന് വലിയൊരു ആത്മവിശ്വാസമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കൈവന്നിരിക്കുന്നത്. എൻഡിഎ കേവലഭൂരിപക്ഷം നേടിയാലും ബിജെപിയുമായും കോൺഗ്രസുമായും സമദൂരം പാലിച്ച് നിൽക്കുന്ന പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി സർക്കാരിന്‍റെ ഭദ്രത ഉറപ്പുവരുത്താനുള്ള ശ്രമം ബിജെപി നടത്തും.

ഇതിനായി ടിആർഎസ്, ബിജെഡി, വൈ എസ്ആർ കോൺഗ്രസ്, എസ്പി, ബിഎസ് പി തുടങ്ങിയ കക്ഷികളുമായെല്ലാം ബിജെപി നേതൃത്വം ചർച്ച നടത്തും. ഇതിൽ പ്രധാനമായും ടിആർഎസും വൈഎസ്ആർ കോൺഗ്രസും ബിജെപി മുന്നണിയുമായി സഹകരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു വും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയും ചർച്ച നടത്തി കഴിഞ്ഞതായാണ് വിവരം. മുന്നണിയുടെ ഭാഗമായാൽ അർഹമായ സ്ഥാനം ടിആർഎസി നും വൈഎസ്ആർ കോൺഗ്രസിനും നൽകും.

ബിജെപിക്കും കോൺഗ്രസിനുമെതിരേ ഫെഡറൽ മുന്നണി എന്ന പേരിൽ മൂന്നാം മുന്നണി രൂപീകരിക്കാൻ കെസിആർ ശ്രമിച്ചിരുന്നു. മൂന്നാം മുന്നണിക്കുള്ള സാധ്യത മങ്ങിയതോടെയാണ് വൈഎസ്ആർ കോൺഗ്രസുമായി അടുപ്പം പുലർത്തുന്ന കെസിആർ പുതിയ ചരടുവലികൾക്ക് തുനിഞ്ഞിരിക്കുന്നത്. നേരത്തെ ഇവർ കോൺഗ്രസുമായി അടുക്കാനും ശ്രമിച്ചിരുന്നു. വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ഇവർക്കും ക്ഷണമുണ്ടായിരുന്നു.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആർ എസ്എസ് തലവൻ മോഹൻ ഭാഗവതുമായി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി ചർച്ച നടത്തിയേക്കും.സർക്കാർ രൂപീകരണമായിരിക്കും ചർച്ചാവിഷയം. ‌അതേസമയം, എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം ആകെ അസ്വസ്ഥയിലാണ്. എക്സിറ്റ് പോൾ ഫലങ്ങളെ അവർ കാര്യമായെടുക്കുന്നില്ലായെന്ന് പുറമേ പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഇനിയെന്ത് എന്ന ചർച്ചയും നടക്കുന്നുണ്ട്.

അതേസമയം, തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചത്‌ കോണ്‍ഗ്രസിന്‌ നേട്ടമായി. യു.പി.എയുടെ സംഖ്യ ഉയര്‍ത്താന്‍ ഇത്‌ സഹായകരവുമായി. രാജ്യതലസ്‌ഥാനത്ത്‌ തനിച്ച്‌ പോരാടിയ കോണ്‍ഗ്രസ്‌ നിലംപരിശാകുമെന്നും ബി.ജെ.പി. തൂത്തുവാരുമെന്നുമാണു പ്രവചനം.
ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിക്ക്‌ കനത്ത തിരിച്ചടിയേല്‍ക്കും. വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ നേട്ടം കൊയ്യുമെന്നുമാണ്‌ പ്രവചനം.പ്രതിപക്ഷ ഐക്യ നീക്കത്തിനായി നെട്ടോട്ടം നടത്തുന്ന തെലുങ്കുദേശം പാര്‍ട്ടി നേതാവ്‌ ചന്ദ്രബാബു നായിഡുവിന്‌ ഇതു തിരിച്ചടിയാകും.

അതേസമയം, കേരളത്തില്‍ യുഡി.എഫ്‌. നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. സി.പി.എമ്മിന്‌ ദേശീയതലത്തില്‍ രണ്ടക്കം തികയ്‌ക്കാനാവില്ലെന്ന സൂചനയാണു നല്‍കുന്നത്‌.ബംഗാളിലും ത്രിപുരയിലും സീറ്റ്‌ നേടാന്‍ സാധിക്കില്ലെന്ന സര്‍വേകള്‍ ശരിയായാല്‍ ദേശീയരാഷ്‌ട്രീയത്തില്‍ ഇടതുപക്ഷം അപ്രസക്‌തമാകുന്ന സാഹചര്യമാകും.

Top