ബ്രാ ഊരി മാറ്റി!..അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചു!! നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ക്രൂരത .ബ്രാ അടക്കം ഊരി മാറ്റിയ നിലയിലാണ് മകള്‍ ഹാളില്‍ നിന്ന് പുറത്തുവന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ

കണ്ണൂര്‍: നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതായി പരാതി. കണ്ണൂരില്‍ നീറ്റ് പരീക്ഷയ്ക്കിടെയാണ് കേരളത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹാളിലേക്കു കയറുംമുമ്പ് ഡ്രസ് കോഡിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചെന്നാണു പരാതി. മറ്റു ചില വിദ്യാര്‍ഥിനികള്‍ക്കും സമാനമായ അപമാനം നേരിടേണ്ടി വന്നു. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായുള്ള നടപടികളേ സ്വീകരിച്ചുള്ളൂ ‌എന്നാണ് അധികൃതരുടെ നിലപാട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.കൈരളി പീപ്പിള്‍ ചാനല്‍ ഇത് സംബന്ധിച്ച വാര്‍ത്ത വീഡിയോ പുറത്തുവിട്ടു.

കണ്ണൂര്‍ സെന്റില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ എക്‌സാം ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രം അഴിച്ച് പരിശോധിച്ചത് .ബ്രാ അടക്കം ഊരി മാറ്റിയ നിലയിലാണ് മകള്‍ ഹാളില്‍ നിന്ന് പുറത്തുവന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മയും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ ഞായറാഴ്ചയാണ് നടന്നത്. ഒരു തരത്തിലുള്ള ക്രമക്കേടുകളും വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാതാരിയ്ക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ഡ്രസ് കോഡ് വേണോയെന്ന് അപേക്ഷാഫോമില്‍ ചോദിച്ചിരുന്നെന്നും വേണ്ടെന്നാണു താന്‍ വ്യക്തമാക്കിയിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍, രാവിലെ സ്കൂളില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പരീക്ഷാഹാളിനു പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാര്‍ഥിനി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 18–19 പ്രായമുള്ള പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പരീക്ഷയെഴുതുന്നതെന്നും മകള്‍ പരീക്ഷാഹാളിലേക്ക് പോയി ഉടന്‍ തിരിച്ചെത്തിയെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. പരീക്ഷാച്ചുമതലയുള്ളവര്‍ അ‌ടിവസ്ത്രം നിര്‍ബന്ധിച്ച് ഊരിപ്പിച്ചെന്നാണ് മകള്‍ പറഞ്ഞതെന്നും അമ്മ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീന്‍സ് ധരിച്ചതിനാണ് മറ്റൊരു വിദ്യാര്‍ഥിനിയെ അപമാനിച്ചത്. ജീന്‍സിലെ പോക്കറ്റും മെറ്റല്‍ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ പെണ്‍കുട്ടിയുടെ പിതാവ് മൂന്നു കിലോമീറ്റര്‍ യാത്രചെയ്തു കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടി വന്നു. കടുത്ത നിബന്ധനകളാല്‍ ഒരു മുസ്‍ലിം വിദ്യാര്‍ഥി ആറു ജോടി ഉടുപ്പുമായാണ് പരീക്ഷാസെന്ററില്‍ എത്തിയത്. എന്നിട്ടും മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാഹാളിലേക്കു കയറ്റിയുള്ളൂവെന്നു രക്ഷിതാവ് പരാതിപ്പെട്ടു. മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയാണ് ഞായറാഴ്ച നടന്നത്. രാജ്യത്ത് 104 നഗരങ്ങളിലായി 11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.

Top