ഇന്ത്യ പാകിസ്ഥാന് നേരെ ആന്റി ടാങ്ക് മിസൈൽ പ്രയോഗിച്ചു!നുഴഞ്ഞു കയറ്റക്കാരെ സഹായിച്ച പാകിസ്ഥാനെതിരെ മിസൈൽ പ്രയോഗിച്ച് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്!

ന്യൂഡൽഹി: പാകിസ്ഥാനെതിരെ അടുത്ത സർജിക്കൽ സ്ട്രൈക്ക് നടത്തി ഇന്ത്യ. കാശ്മീരിലെ കുപ്‌വാരയിൽ വച്ച് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആന്റി – ടാങ്ക് മിസൈൽ ആണ് ആണ് ഇന്ത്യ പ്രയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായുള്ള പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചത് . ഫെബ്രുവരി മാസത്തില്‍ മിസൈല്‍ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സൈന്യം പുറത്തുവിട്ടു.

കശ്മീരിലെ കുപ്വാര സെക്ടറില്‍ നിന്നുമാണ് ഇന്ത്യന്‍ സൈന്യം മിസൈല്‍ പ്രയോഗിച്ചിരിക്കുന്നത്.കശ്മീര്‍ മേഖലയില്‍ തുടര്‍ച്ചയായി നുഴഞ്ഞ് കയറ്റം നടത്തിയിരുന്നു. ഇതിന് പാകിസ്ഥാന്‍ വലിയ തോതില്‍ സഹായങ്ങള്‍ നല്‍കിയിരുന്നു. പ്രതിരോധ മന്ത്രി അടക്കം ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നും പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ഈ ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഇത്തരത്തില്‍ ഒരു ശക്തമായ താക്കീത് നല്‍കിയതിന് ശേഷവും പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായി എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് മൂന്നിന് പാകിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടാകുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് 90 മിനിട്ട് നേരം ആക്രമണം നീണ്ടു നിന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതില്‍ പാകിസ്ഥാന്റെ ഒരു സൈനീകന്‍ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കശ്മീര്‍ വിഷയത്തിന് ശേഷം പാകിസ്ഥാന്റെ ഭാഗത്തു നിന്നും നുഴഞ്ഞു കയറ്റ സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു മിസൈല്‍ ആക്രമണം നടത്തിയത്.

മുന്നറിയിപ്പ് ലഭിച്ചിട്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം തുടർന്നതിനാലാണ് ടാങ്ക് വേധ മിസൈലും ആർട്ടിലറി ഷെല്ലുകളും പാകിസ്ഥാനെതിരെ പ്രയോഗിക്കാൻ ഇന്ത്യ തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിൽ ശക്തമായ താക്കീത് നൽകിയ ശേഷവും വീണ്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായി എന്നാണ് പുറത്തുവരുന്ന വിവരം. മാർച്ച് മൂന്നിന് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. 90 മിനിറ്റ് നീണ്ടുനിന്ന ഈ ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു.

Top