ലൈവ് സെക്‌സ് കേസില്‍ കുറ്റപത്രമാകുന്നു; ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ലഭിക്കാതെ പൊലീസ്; യുവതിയുടെ പരാതി പൂര്‍ണ്ണമായും നിലനില്‍ക്കില്ല

കൊച്ചി: കാമുകിയുമായുള്ള വേവ്ച ലൈവായി കാണിച്ച കേസില്‍ പൊലീസ് അന്വേഷണം അവസാന ഘട്ടത്തില്‍. ബലാത്സംഗത്തിനാണ് പരാതി ലഭിച്ചതെങ്കിലും ദൃശ്യങ്ങളില്‍ നിന്നും ഉഭയസമ്മത പ്രകാരമുള്ള പ്രവൃത്തിയാണെന്ന് മനസിലാകും. ഇതിനാല്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. എതാനും ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും ഇത് ലഭിക്കുന്ന മുറയ്ക്ക് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിമെന്നും കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അടിമാലി സി ഐ പി.കെ.സാബു വ്യക്തമാക്കി.

സംസ്ഥാനത്തെ ഇത്തരത്തിലെ ആദ്യത്തെ കേസാണിത്. രാജാക്കാട് സ്വദേശി ലിനുവാണ് അടിമാലി പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസിലെ ഏക പ്രതി. തന്നോടുള്ള മുന്‍വൈരാഗ്യം മൂലം കരുതിക്കൂട്ടി ലിനു അശ്ലീലദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് സംഭവത്തിലെ ഇര അടിമാലി പൊലീസില്‍ നല്‍കിയിട്ടുള്ള മൊഴി. എന്നാല്‍ ഇത് ഇതുവരെ ലിനു അംഗീകരിച്ചിട്ടില്ലന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചന. താന്‍ മറ്റൊരു യുവതിയുമായി അടുത്തിടപഴകുന്നത് പരാതിക്കാരിയായ യുവതി കണ്ടെന്നും ഇതുമൂലമുള്ള വൈരാഗ്യത്താലാണ് തനിക്കെതിരെ ഇവര്‍ പരാതി നല്‍കിയതെന്നും, ദൃശ്യങ്ങള്‍ പുറത്ത് വന്നത് അബദ്ധത്തില്‍ സംഭവിച്ച കൈപ്പിഴയാണെന്നുമാണ് ലിനുവിന്റെ വാദമെന്നും പൊലീസ് വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റപത്രത്തില്‍ ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ വിറ്റ് ലിനു പണം സമ്പാദിച്ചതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലന്നും സി ഐ വ്യക്തമാക്കി.മിനിട്ടുകള്‍ നീളുന്ന ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് നല്‍കി ലിനു വന്‍തുക സ്വന്തമാക്കിയെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നുന്നു. 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനാല്‍ ലിനുവിന് കോടതി സ്വാപാധിക ജാമ്യം അനുവദിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് അറിയുന്നത്. കേസിലെ നിര്‍ണ്ണായ തൊണ്ടിമുതലായ നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ലന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.ഈ സാഹചര്യത്തില്‍ പുറത്തിറങ്ങിയ ലിനു മൊബൈല്‍ വീണ്ടെടുത്ത് നശിപ്പിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

ഇതുപ്രകാരം പൊലീസ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ തന്റെ സഹായി നശിപ്പിച്ചെന്ന് മൊഴി നല്‍കിയെങ്കിലും പൊലീസ് ഇപ്പോഴും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.കേസിലെ നിര്‍ണ്ണായ തൊണ്ടിയായ മൊബൈല്‍ ദുബായിലേക്ക് കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.ഈ കേസില്‍ മൊബൈല്‍ കണ്ടെടുക്കുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം താന്‍ അറിയാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന അടിമാലി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞ സെപ്തംമ്പറിലാണ് അടിമാലി പൊലീസ് ലൈവ് സെക്സ് സംമ്പന്ധിച്ച കേസ് ചാര്‍ജ്ജ് ചെയ്തത്.

അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാരനായ ലിനു സമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയയും ലിനുവും പലവട്ടം താമസ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.വീട്ടമ്മയുടെ സമ്മതപ്രകാരമാണ് താന്‍ സെക്സ് മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ലിനുപൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഴിഞ്ഞ ഓണാഘോഷത്തിനിടെയാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങള്‍ ലൈവായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് വൈറലാവുകയും ചെയ്തിരുന്നു.ഇരട്ട സഹോദരിയുള്ള യുവതിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ കത്തിപടര്‍ന്ന വീഡിയോയിലെ ലിനുവിന്റെ പങ്കാളി.

ഇതോടെ ഇരട്ട സഹോദരിയെയും പലരും സംശയിച്ചു.വീട്ടില്‍ പ്രശ്‌നമായി. ഇതോടെ ദൃശ്യങ്ങളിലുള്ള യുവതി തന്നെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.എങ്ങനേയും വിഡീയോ പിന്‍വലിപ്പിക്കണമെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു വീട്ടമ്മ നല്‍കിയ പരാതിയിലെ മുഖ്യ ആവശ്യം. വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സസംഗം ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിലാണ് കേസ് എടുത്തതും. എന്നാല്‍ ഉഭയ സമ്മത പ്രകാരമായിരുന്നു എല്ലാമെന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് വ്യക്തമായി. അതിനാല്‍ കുറ്റപത്രത്തില്‍ ബലാത്സംഗം ചുമത്തിയിട്ടില്ല. പകരം അശ്ലീല ദൃശ്യങ്ങള്‍ ചതിയിലൂടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നെന്നാണ് ലിനുവിനെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.

നെടുംകണ്ടത്തെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു ലിനു. അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് ലിനു പരിചയപ്പെടുന്നത്. പരിചയം പ്രണയമായതോടെ യുവതിയുടെ അടിമാലിയിലെ വാടക വീട്ടിലും ലിനു എത്തിയിരുന്നു. ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്നതിനിടെയാണ് യുവതി ആറു മാസം മുമ്പ് ലിനുവുമായി അടുക്കുന്നത്. അശ്ലീല വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് നാട്ടില്‍ നിന്നും മുങ്ങിയ ഇയാളെ പ്രശ്‌നം ഒതുക്കി തീര്‍ക്കാമെന്നും പറഞ്ഞ് യുവതിയുടെ ബന്ധുക്കളെക്കൊണ്ട് വിളിച്ചുവരുത്തിയായായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Top