സഹതാമസക്കാരൻ ഡീസൽ ഒഴിച്ച് തീകൊളുത്തിയ ബംഗാൾ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം ;മരണം സംഭവിച്ചത് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തിയ ബംഗാൾ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്‌കു (സംഗീതയാണ് മരിച്ചത്).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്നലെ രാത്രി ഏഴോടെയാണ് മരണം സംഭവിച്ചത്.

മെയ് നാലാം തിയതി പുലർച്ചെയാണ് ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ കുർദൂസ് അൻസാരി (22) എന്നയാൾ സുജിതയുടെ ശരീരത്തിൽ ഡീസൽ ഒഴിച്ചു തീകൊളുത്തിയത്. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിച്ച് വരികെയായിരുന്നു.

പൊള്ളലേറ്റ സുജിതയുടെ ഭർത്താവും മക്കളും ബംഗാളിലാണ് താമസിക്കുന്നത്. ബംഗാളിലെ മാൾഡ സലൈഡങ്ക ചില്ലിമാപ്പൂർ സ്വദേശിയായ ബബ്ലു മർഡിയാണ് സുജിതയുടെ ഭർത്താവ്.

കുർദൂസ് അൻസാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്ടർക്ക് മൊഴി നൽകുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണു കുർദൂസ് അൻസാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടര വർഷമായി വെട്ടിയാറിൽ താമസിക്കുന്ന കുർദൂസ് അൻസാരി നിർമാണത്തൊഴിലാളിയാണ്.

Top