ഉരുട്ടിക്കൊല: ക്രൈംബ്രാഞ്ചിന്റെ ഫോണ്‍ ചോര്‍ത്തുന്നു..!! കൂടുതല്‍ അറസ്റ്റിന് ഉദ്യോഗസ്ഥര്‍

ഇടുക്കി: രാജ്കുമാറിനെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നു. സൈബര്‍ സെല്ലിലെ ചില ഉദ്യോഗസ്ഥരാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട ഏഴു ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെതിരെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. അതേസമയം, കേസില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചവരേയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തും. കസ്റ്റഡിക്കൊലയില്‍ പ്രതിഷേധിച്ച് സി.പി.ഐ ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമ്പതോളം പോലീസുകാര്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതില്‍ എസ്.ഐ അടക്കം നാല് പേര്‍ അറസ്റ്റിലായി. മര്‍ദ്ദിച്ച ബാക്കിയുള്ളവരെ കൂടെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. എസ്.ഐ സാബുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്ന് പീരുമേട് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ ചോദ്യം ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷ സംഘത്തിന്റെതീരുമാനം.

കസ്റ്റഡികൊലയില്‍ പ്രതിഷേധിച്ച് സി.പി.ഐ സ്റ്റേഷനിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ എസ്.പിക്കെതിരായ നടപടി കുറഞ്ഞുപോയെന്നാണ് സി.പി.ഐയുടെ പ്രധാന വിമര്‍ശനം. സി.പി.ഐ തന്നെ നേരിട്ട് സമരത്തിനിറങ്ങുന്നത് സര്‍ക്കാരിനേയും സാരമായി ബാധിക്കും. കേസിലെ നാലാം പ്രതി സി.പി.ഒ സജീവ് ആന്റണിയുടെ ജാമ്യാപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും. രാജ്കുമാറിന്റെ വീട്ടില്‍ ഇന്ന് രാവിലെ 11 മണിയോടെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ജോര്‍ജ് കുര്യന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

Top