വലിയ സുരക്ഷാ ഭീഷണിയില്ല;സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവർക്ക് എസ്.പി.ജി സുരക്ഷയില്ല!! സി.ആര്‍.പി.എഫ് കമാന്‍റോകളുടെ സുരക്ഷ മാത്രം ഏര്‍പ്പെടുത്തും

ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു . പകരം സി.ആര്‍.പി.എഫ് കമാന്‍റോകളുടെ സുരക്ഷ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.കാര്യമായ സുരക്ഷാ ഭീഷണിയില്ലെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് . കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം ദേശീയ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയത്. പ്രഖ്യാപനം ഉടനുണ്ടായേക്കും. മൂവര്‍ക്കും ഇനി മുതല്‍ സിആര്‍പിഎഫ് കമാന്‍ഡോകളുടെ ഉള്‍പ്പെടെ ഇസഡ് പ്ലസ് സുരക്ഷ ആയിരിക്കും ഉണ്ടാവുക. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ എസ്പിജി സുരക്ഷയുള്ള മൂന്നു നേതാക്കള്‍ നെഹ്‌റു കുടുംബമാണ്. രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ നെഹ്റു കുടുംബത്തിനെതിരെ ഭീഷണിയില്ലെന്നാണ് വിവിധ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു ശേഷമാണ് ഇവര്‍ക്ക് എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇസഡ് സ്‌പെഷ്യല്‍ സുരക്ഷയാണ്. നേരത്തേ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഇപ്പോഴത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുടേയും എസ്പിജി സുരക്ഷ ഇസഡ് പ്ലസിലേക്ക് മാറ്റിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ, വിദേശത്തും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവര്‍ക്ക് എസ്പിജി സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുഴുവന്‍ സമയവും ഇവരെ എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിദേശയാത്രകളില്‍ ഗാന്ധി കുടുംബം എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ലായിരുന്നു.

ഏത് രാജ്യത്തേയ്ക്കാണോ പോകുന്നത് അവിടെ വരെ സുരക്ഷ ജീവനക്കാരെ ഒപ്പം കൊണ്ടുപോകുകയും എത്തിയ ശേഷം തിരിച്ചയയ്ക്കുകയുമാണ് പതിവ്. വിദേശയാത്രകളില്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനും. യാത്രകളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അതും അറിയിക്കാനും നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷാ മന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് വിദേശ യാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നേരത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയരുന്നു.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.

Top