ഗരുഡന്‍ തൂക്കവും ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ പ്രയോഗവും: കസ്റ്റഡിയില്‍ അക്ഷയിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ അന്വേഷണം വൈകുന്നു

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് നശിപ്പിച്ച കേസിലെ പ്രതിയായ മകന്‍ അക്ഷയിനെ കസ്റ്റഡില്‍ മര്‍ദ്ദിച്ച പോലീസിനെതിരെ നടപടി എടുക്കുന്നത് വൈകിപ്പിക്കുന്നു. പ്രതിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനം ഡിജിപി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആബ്യന്തര വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ഉടന്‍ തുടങ്ങാനും ഉത്തരവ് നല്‍കിയിരുന്നു. ഒപ്പം അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്‍ പ്രകാരം പൊലീസ് ആസ്ഥാനത്തെ എ ഐ ജി വി. ശ്രീധരന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും ഡിജിപി തീരുമാനം എടുത്തു. എന്നാല്‍ ജനുവരി 19ന് കിട്ടിയ നിര്‍ദ്ദേശത്തില്‍ ആറു ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ തീരുമാനിച്ച് ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. അതു കൊണ്ട് തന്നെ അന്വേഷണവും തുടങ്ങിയില്ല. എ ഐ ജിക്കും അന്വേഷണ സംഘത്തിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളവര്‍ക്കും ഇപ്പോഴും കേസിനെ കുറിച്ച് ഒരു ധാരണയുമില്ല.

അന്വേഷണവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പ്രതികൂട്ടില്‍ നില്‍ക്കുന്നവര്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വഴിയും പൊലീസ് അസോസിയേഷന്‍ വഴിയും സമ്മര്‍ദ്ദം ശക്തമാക്കി. രാഷ്ട്രീയതലത്തിലും വിഷയത്തില്‍ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന. പൊലീസ് ഓഫീസര്‍മാരുടെ മനോവീര്യം ചോരാന്‍ ഇപ്പോഴത്തെ അന്വേഷണം വഴിവെയ്ക്കുമെന്നും അതു കൊണ്ട് തന്നെ നീക്കം തടയണമെന്നുമാണ് പൊലീസിലെ പ്രബലവിഭാഗത്തതിന്റെ ആവശ്യം. പൊലീസ് ആസ്ഥാനത്ത് ഇവര്‍ ചെലുത്തിയ സമ്മര്‍ദ്ദമാകാം ഉത്തരവ് വൈകുന്നതിന് പിന്നിലെന്ന് കരുതുന്നു. എന്നാല്‍ സ്റ്റേഷനുകളില്‍ മൂന്നാം മുറ അനുവദിക്കില്ലന്ന് തന്നെയാണ ്മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

പേരൂര്‍ക്കട സിഐ സ്റ്റുവര്‍ട്ട് കീലര്‍, എസ് ഐ വി എം ശ്രീകുമാര്‍, ഷാഡോ പൊലീസിലെ ചില പൊലീസുകാര്‍ ഇവരാണ് കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത്.. പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത ശേഷം കുറ്റസമ്മതം നടത്തിയ അക്ഷയിനെ ഇരുട്ടു മുറിയില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഡിസംബര്‍ 26ന് വൈകുന്നേരം 4 മണിക്ക് ഗരുഡന്‍ തൂക്കം നടത്തിയ അക്ഷയിനെ താഴെ ഇറക്കിയത് അടുത്ത ദിവസം രാവിലെ എഴു മണിക്ക്.അതായത് 16 മണിക്കൂര്‍ തലകീഴായി കെട്ടി തൂക്കി പീഡിപ്പിച്ചു. കൈകാലുകള്‍ തല്ലി ചതച്ചു, ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ പ്രയോഗവും നടത്തി, ശരീരമാസകലം ചതവും മുറിവുമായപ്പോള്‍ അത് പുറത്തറിയാതിരിക്കാന്‍ പെയിന്‍ കില്ലറായ സ്്രേപ ഉപയോഗിച്ചു. നടക്കാന്‍ പോലും കഴിയാതെ വേച്ചു വേച്ചാണ് അക്ഷയിനെ തിരുവനന്തപുരം ജില്ലാ ജയിലില്‍ എത്തിച്ചത്.

ഡിസംബര്‍ മുപ്പതിന് ജയിലില്‍ എത്തിച്ച അക്ഷയിനെ ഈ മാസം രണ്ടു മുതല്‍ ആറു വരെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. എഴാം തീയതി ജില്ലാ ജയിലില്‍ തടവുകാരുടെ പരാതി കേള്‍ക്കാന്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖ സെല്ലിന്റെ മൂലയില്‍ അവശ നിലയില്‍ അക്ഷയിനെ കാണുകയും വിവരം തിരക്കുകയും ചെയ്തു.ജയില്‍ സൂപ്രണ്ട് സത്യരാജില്‍ നിന്നും അക്ഷയിന്റെ കേസിന്റെ വിവരങ്ങള്‍ ആരായുകയും ചെയ്തു. യൂവാവിന് മര്‍ദ്ദനമേറ്റെന്ന് ബോധ്യപ്പെട്ട ജയില്‍ ഡിജിപി ജയിലുകളില്‍ ഇപ്പോഴും നടയടി ഉണ്ടോ എന്ന് ചോദിച്ച് സൂപ്രണ്ടിനോടു ക്ഷുഭിതയായി. തന്റെ രണ്ടു സര്‍ക്കുലറുകള്‍ കണ്ടിട്ടില്ലേ എന്നും ജയില്‍ ഡിജിപി ചോദിച്ചു. എന്നാല്‍ ജില്ലാ ജയിലില്‍ നടയടി ഇല്ലന്നും പൊലീസ് കസ്റ്റ്ഡിയില്‍ വെച്ച് മര്‍ദ്ദനമേറ്റാതാവാമെന്നും സൂപ്രണ്ട് ജയില്‍ ഡിജിപിയെ ബോധിപ്പിച്ചു.

തൂടര്‍ന്ന് നടക്കാന്‍ പോലും പാടു പെടുന്ന അക്ഷയിന്റെ അടുത്ത് എത്തിയ ഡിജിപി ആര്‍ ശ്രീലേഖ ജയിലില്‍ ആരൊക്കെയാണ് മര്‍ദ്ദിച്ചതെന്ന് അക്ഷയിനോടു ചോദിച്ചു. ജയിലില്‍ ആരും മര്‍ദ്ദിച്ചില്ലെന്നും പേരൂര്‍ക്കട പൊലീസാണ് മര്‍ദ്ദിച്ചതെന്നും ശരീരത്തിലെ ചതവുകളും മുറിവും കാണിച്ച് യൂവാവ് പറഞ്ഞു.കസ്റ്റഡിയില്‍ ക്രൂര പീഡനമായിരുന്നുവെന്നും ഗരുഡന്‍ തൂക്കം നടത്തിയെന്നും ജയില്‍ അധികൃതരോടു പറഞ്ഞ അക്ഷയ് തനിക്ക് പരാതി നല്‍കണണമെന്നും ആവശ്യപ്പെട്ടു. ജയിലില്‍ എത്തിയപ്പോള്‍ ഈ വിവരം പുറത്തു പറയാത്തത് ഇവിടെ നിന്നും പീഡനം ഉണ്ടാകുമെന്ന് ഭയന്നാണന്നും അക്ഷയ് പറഞ്ഞു. ഉടന്‍ തന്നെ അക്ഷയിന് ഡിജിപി വൈദ്യസഹായം ഉറപ്പു വരുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ ഡോക്ടര്‍ യുവാവിനെ ദേഹ പരിശോധനക്ക് വിധേയനാക്കി.

ഡോക്ടറുടെ റിപ്പോര്‍ട്ടും അക്ഷയിന്റെ ശരീരത്തിലെ മുറിവിന്റെ ചിത്രങ്ങളും സഹിതം ജയില്‍ വകുപ്പ് സംഭവം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. ഉടന്‍ തന്നെ വിഷയത്തില്‍ ഉന്നത തല അന്വേഷണം ഉണ്ടായേക്കും. കഴിഞ്ഞ ഡിസംബര്‍ 28നാണ് പേരൂര്‍ക്കട അമ്പലമുക്കില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ മകന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്.സംശയത്തെത്തുടര്‍ന്നു മകന്‍ അക്ഷയിനെ നേരത്തേതന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്പലമുക്ക് സാന്ത്വന ആശുപത്രിക്കുസമീപം മണ്ണടി ലെയ്ന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ബി 11, ടിസി 21സ 210 ദ്വാരക വീട്ടില്‍ അശോകന്റെ ഭാര്യ ദീപയുടെ(50) ജഡമാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

Top