മോദി ഇന്ത്യയുടെ ആത്മാവിനെ വഞ്ചിച്ചു!!! പ്രതിരോധ സേനക്ക് നേരെ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണം; വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കടന്നാക്രമണവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി മോഷ്ടാവെന്നാണ് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാങ് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ പ്രതിരോധസേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണ് റഫാല്‍ കരാര്‍ എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

മോദിയുമായി ചര്‍ച്ച നടത്തിയ ഫ്രാന്‍സ്വ ഒലോങ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത് ഗൗരവപരമെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഫാല്‍ വിഷയത്തില്‍ നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുമായി ചേര്‍ന്ന് പ്രതിരോധസേനകള്‍ക്ക് നേരെ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണം നടത്തുകയായിരുന്നു. മോദി ജി,രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ രക്തത്തെയാണ് താങ്കള്‍ അപമാനിച്ചത്. ലജ്ജ തോന്നുന്നു. താങ്കള്‍ ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയാണ്.’ രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യയാണെന്ന ഫ്രാന്‍സ്വ ഒലാങ്ങിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം. വാര്‍ത്താസമ്മേളനത്തിലാണ് പത്ത് ദിവസം മാത്രം ആയുസുള്ള കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. ഇത് അംബാനിയെ സഹായിക്കനാണെന്നും രാഹുല്‍ വാദിച്ചു.

റഫാല്‍ ഇടപാടില്‍ ഇന്ത്യയുടെ ആത്മാവിനെ മോദി വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി പറയുകയുമുണ്ടായി. ഒരുലക്ഷത്തി മുപ്പതിനായിരം കോടിയുടെ മിന്നലാക്രമണം മോദിയും അനില്‍ അംബാനിയും ചേര്‍ന്ന് നടത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. റിലയന്‍സിനെ നിശ്ചയിച്ചത് ദസോള്‍ട്ടാണെന്ന വിശദീകരണവുമായി ഫ്രഞ്ച് സര്‍ക്കാരും കമ്പനിയും രംഗത്തും വന്നു.

Top