ഗ്രാമവാസികളുടെ എതിര്‍പ്പ് മറികടന്ന് ഇന്ത്യയ്ക്ക് അഭിമാനമായി മാറി; ഇടികൂട്ടില്‍ എതിരാളിയെ മലര്‍ത്തിയടിച്ച സാക്ഷി മാലിക്കിന് വെങ്കലം

asa_26

റിയോ ഡി ജനീറോ: ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന വിശേഷണം ഹരിയാന താരം സാക്ഷി മാലിക്കിന് സ്വന്തം. റിയോയില്‍ ചരിത്രം കുറിച്ചാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇടികൂട്ടില്‍ എതിരാളിയെ സാക്ഷി അനായാസം മലര്‍ത്തിയടിക്കുകയായിരുന്നു.

വനിതകളുടെ 58 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് കുറിച്ചത് പുതു ചരിത്രമാണ്. പരാധിനതകളോടും അവഗണനയോടും പടവെട്ടി നേടിയ മെഡല്‍. ഗുസ്തിയില്‍ സുശീല്‍ കുമാര്‍ എത്താതിരുന്നതോടെ ഏവരും ഗോദയെ കുറിച്ച് മറന്നു. വെറും കാഴ്ചക്കാരാകാന്‍ പോകുന്നവരെ പോലെയായിരുന്നു ഇന്ത്യന്‍ വനിതാ ഗുസ്തി ടീമിനെ ഇന്ത്യന്‍ അധികൃതര്‍ പോലും കണ്ടത്. ഇവര്‍ക്ക് വനിതാ ഫിസിയോതൊറാപ്പിസ്റ്റുകളെ കൂടി നിഷേധിച്ചു. ഈ അവഗണനയ്ക്ക് കൂടിയാണ് സാക്ഷി മറുപടി നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ മെഡലിന്റെ വില കൂടുതല്‍ ഉയരത്തില്‍ എത്തുന്നത്. ജിംനാസ്റ്റിക് റിങിലെ ദീപാ കമര്‍ക്കറിന്റെ നാലാം സ്ഥാനത്തിന് അപ്പുറം അഭിമാനിക്കാന്‍ ഒരു നിമിഷം റിയോയില്‍ ഇന്ത്യയ്ക്ക് സമ്മാനിക്കുകയായിരുന്നു സാക്ഷി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

asaaaaa

സുശീല്‍ കുമാറിന്റെ ഗുസ്തി മെഡലും അപ്രതീക്ഷിതമായിരുന്നു റെപ്പഹാഷെ റൗണ്ട് തന്നെയാണ് അന്നും ഗുസ്തിക്ക് കരുത്തായത്. ഇതിന് സമാനമായി കൊച്ചു മിടുക്കിയും ഗോദയില്‍ താരമായി. കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡല്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഒളിമ്പിക്സില്‍ ഒരു ഇന്ത്യന്‍ വനിതാ ഗുസ്തിതാരം മെഡല്‍ നേടുന്നത്. മത്സരത്തിന്റെ ആദ്യ പീരിയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പീരിയഡിലാണ് മികച്ച മുന്നേറ്റവുമായി തിരിച്ചുവന്നത്. പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാര്‍ട്ടറില്‍ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും വലേറിയ ഫൈനലില്‍ എത്തിയതിനാല്‍ റെപ്പഹാഷെ റൗണ്ടില്‍ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്ക് ലഭിച്ചത്. ഇരു കൈയും നീട്ടി ഈ വെല്ലുവിളി ഏറ്റെടുത്തു. ഒടുവില്‍ രാജ്യത്തിനായി റിയോയിലെ ആദ്യ മെഡലില്‍ മുത്തമിട്ടു.

റിയോയിലേക്ക് പോകുന്ന ഇന്ത്യന്‍ ഗുസ്തി ടീമിനൊപ്പം വനിതാ ഫിസിയോതെറാപ്പിസ്റ്റുകള്‍ ഉണ്ടായിരുന്നില്ല. വനിതാ-പുരുഷ ടീമുകള്‍ക്കായി ഒരു ഫിസിയോതെറാപ്പിസ്റ്റിനെയാണ് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ റിയോയിലേക്കയക്കുന്നത്. എന്നാല്‍ വനിതകളുടെ കാര്യത്തില്‍ പുരുഷ ഫിസിയോ തെറാപ്പിസ്റ്റിന് കാര്യമായിട്ടൊന്നും ഇടപെടാനാവില്ലെന്ന് വിമര്‍ശനമു.ര്‍ന്നിരുന്നു്. അഞ്ചു പുരുഷ താരങ്ങളും മൂന്നു വനിതാ താരങ്ങളുമാണ് ഗുസ്തി ടീമിലുള്ളത്. ചരിത്രത്തിലാദ്യമായാണ് മൂന്നു വനിതാ ഗുസ്തി താരങ്ങള്‍ ഒളിംപിക്സിന് യോഗ്യത നേടുന്നത്. എന്നിട്ടും വേണ്ടവിധത്തിലുള്ള സൗകര്യങ്ങള്‍ വനിതകള്‍ക്ക് നല്‍കിയില്ല. സാക്ഷി മാലിക്കിന് പുറമേ വിനേഷ് ഫോഗട്ട്, ബബിത കുമാരി എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്.

poaoa

അതേസമയം സോനിപത്തില്‍ നടന്ന പരിശീലന ക്യാംപില്‍ ടീമിനൊപ്പം മൂന്നു ഫിസിയോതെറാപ്പിസ്റ്റുകളുണ്ടായിരുന്നു. രണ്ടു പുരുഷന്മാരും ഒരു വനിതാ ഫിസോയോതെറാപ്പിസ്റ്റുമാണ് ഉണ്ടായിരുന്നത്. രുചി കാഷാല്‍ക്കരായിരുന്നു വനിതാ ഫിസിയോ. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വനിതാ ടീമിന് ഏറെ ഗുണം ചെയ്തിരുന്നു. എന്നാല്‍ ഇവരെ എന്തുകൊണ്ട് ഒഴിവാക്കി എന്ന് സായ് വെളിപ്പെടുത്തിയിട്ടില്ല. വനിതാ താരമായ വിനേഷ് ഫോഗട്ട് ഫിസിയോതെറാപ്പിസ്റ്റിന്റെ അഭാവം സായിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വനിതാ ടീമിന് ഫിസിയോതെറാപ്പിസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷന്‍ സായിക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കത്തയക്കുകയും ചെയ്തു. എന്നാല്‍ വെറുതെ സ്ഥലം കാണാന്‍ പോകുന്നവര്‍ക്ക് ഫിസിയോ വേണ്ടെന്ന നിലപാടിലായിരുന്നു അധികൃതര്‍. ഇവര്‍ക്കുള്ള മറുപടിയാണ് റിയോയില്‍ സാക്ഷി നല്‍കിയത്.

കോടികള്‍ ചെലവിട്ട് പരിശീലിപ്പിക്കുകയും മെഡല്‍ നേടുമെന്ന് ഉറച്ചുവിശ്വസിപ്പിക്കുകയും ചെയ്ത പലരും പരാജയപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴാണ് സാക്ഷി മാലിക്കിന്റെ കൈക്കരുത്ത് ഇന്ത്യയെ മെഡലണിയിച്ചത്. ഗുസ്തിയില്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നെങ്കിലും റെപ്പഷാഗെ റൗണ്ടിലേക്ക് യോഗ്യത നേടിയ സാക്ഷി തുടര്‍ന്നുള്ള രണ്ടു റൗണ്ടുകള്‍ വിജയിച്ചാണ് മെഡലിന് അര്‍ഹയായത്. മെഡല്‍ റൗണ്ടില്‍ 50ന് പിന്നില്‍പ്പോയിട്ടും ശക്തയായി തിരിച്ചുവന്ന ഈ പെണ്‍കുട്ടി ഇന്ത്യയിലെ 120 കോടി ജനങ്ങളുടെ അഭിമാനമുയര്‍ത്തി.

ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ സാക്ഷി വരുന്നത് ഹരിയാണയിലെ റോത്തക്കില്‍നിന്നാണ്. സ്പോര്‍ട്സില്‍ താത്പര്യമുണ്ടായിരുന്ന മാതാപിതാക്കള്‍ സുധേഷിനും സുഖ്ബീറിനും മകള്‍ക്ക് ഇഷ്ടം ഗുസ്തിപിടിക്കാനാണെന്നറിപ്പോള്‍ ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍, പിന്നീടവര്‍ ആ ഇഷ്ടം അംഗീകരിക്കുകയായിരുന്നു. മോഖ്ഡ ഗ്രാമത്തിലെ ഛോട്ടു റാം സ്റ്റേഡിയത്തില്‍ അഖാഢ നടത്തിയിരുന്ന ഈശ്വര്‍ ദഹിയക്ക് കീഴില്‍ 12-ാം വയസ്സിലാണ് സാക്ഷി ഗുസ്തി പഠിക്കാന്‍ ചേരുന്നത്. ആണ്‍കുട്ടികളുടെ മാത്രം കളിയായ ഗുസ്തിയിലേക്ക് ഒരു പെണ്‍കുട്ടി വരുന്നത് 11 വര്‍ഷം മുമ്പ് ഗ്രാമവാസികള്‍ക്ക് അംഗീകരിക്കാവുന്ന കാര്യമായിരുന്നില്ല.

സാക്ഷിയെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ ദഹിയ ഏറെ പഴി കേട്ടു. എന്നാല്‍, ആണ്‍കുട്ടികളെപ്പോലും മലര്‍ത്തിയടിക്കുന്ന സാക്ഷിയുടെ കഴിവില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. 2010 ആയപ്പോള്‍ ജൂനിയര്‍ തലത്തില്‍ സാക്ഷി വിജയിക്കാന്‍ തുടങ്ങി. ഇതോടെ ഗ്രാമവാസികളുടെ എതിര്‍പ്പും പതുക്കെ അയഞ്ഞു തുടങ്ങി. 2014ലാണ് സാക്ഷിയുടെ ആദ്യ അന്താരാഷ്ട്ര മെഡല്‍ വരുന്നത്. ഡേവ് ഷൂള്‍സ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടി തൊട്ടുപിന്നാലെ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടി സാക്ഷി കൂടുതല്‍ ഉയരങ്ങളിലെത്തി. താഷ്‌കെന്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചുവെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

2015 മെയില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി വീണ്ടും പ്രതീക്ഷകളുടെ ലോകത്തേയ്ക്ക് സാക്ഷി തിരിച്ചെത്തി. തുടര്‍ന്ന് ഇസ്താംബുളില്‍ നടന്ന ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്റില്‍ വിജയിച്ച് സാക്ഷി റിയോയില്‍ മത്സരിക്കാനുള്ള യോഗ്യതയും സ്വന്തമാക്കി. സ്പാനിഷ് ഗ്രാന്‍പ്രീയിലെ വെങ്കലമെഡലോടെ റിയോയിലേക്കുള്ള യാത്രയ്ക്ക് ഗംഭീര തുടക്കമിടാനും സാക്ഷിക്കായി. എന്നിട്ടും റിയോയില്‍ ആരും സാക്ഷിക്ക് വലിയ പ്രതീക്ഷ കണ്ടില്ല. ഇവിടെയാണ് മനക്കരുത്തിന്റെ ബലത്തില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് സാക്ഷിയുടെ മെഡല്‍ നേട്ടം. കെട്ടിഘോഷിച്ചവരെല്ലാം വെറും കൈയോടെ മടങ്ങുന്നുവെന്നതും സാക്ഷിയുടെ നേട്ടത്തിന് തിളക്കം കൂട്ടുന്നു.

Top