ശ്രീറാം അമേരിക്കൻ മലയാളിയെ കബളിപ്പിച്ചു!!വെളിപ്പെടുത്തലുമായി റോബിൻ എം. ചെറുകര; ആരോപണം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയൽ

ന്യുഡൽഹി:മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് .ശ്രീറാം ഫ്രോഡാണ് ..കാറിടിച്ച് ചളുക്കിയതിനു ശേഷം നഷ്ടപരിഹാരം കൊടുക്കാതെ മുങ്ങി എന്നാണു വെളിപ്പെടുത്തൽ . അമേരിക്കൻ മലയാളിയെ കബളിപ്പിച്ചു എന്നും വെളിപ്പെടുത്തൽ പുറത്തുവിട്ടത് ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയൽ ആണ് . റാന്നി സ്വദേശിയായ ഇപ്പോള്‍ അമേരിക്കയിലെ ബോസ്റ്റണില്‍ താമസിക്കുന്ന റോബിന്‍ എം. ചെറുകര എന്നയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍ വഞ്ചിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോകുന്ന വേളയിൽ ശ്രീറാം സഞ്ചരിച്ച കാർ അമേരിക്കൻ മലയാളികൾ സഞ്ചരിച്ച ഇന്നോവ കാറിന്റെ പിന്നിൽ ഇടിക്കുകയും ഈ കേസ് ഒത്തു തീർപ്പാക്കാൻ ശ്രീറാം മുൻകൈയെടുക്കുകയും ചെയ്തു. എന്നാൽ, അവസാനം പണം ലഭിക്കാത്ത അവസ്ഥയുണ്ടായതോടെ 20,000 രൂപ മുടക്കി കാറു നന്നാക്കേണ്ടി വന്ന കാര്യമാണ് അമേരിക്കൻ മലയാളിയായ റോബിൻ എം ചെറുകര വെളിപ്പെടുത്തുന്നത്. റോബിൻ എം ചെറുകര അയച്ച് ഇ മെയിൽ ദീപികയുടെ ഡൽഹി ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയൽ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018 ഓഗസ്റ്റിൽ നടന്ന സംഭവമാണ് ജോർജ്ജ് കള്ളിവയലിന് ലഭിച്ച ഇ മെയിലിൽ പറയുന്നത്. റാന്നി സ്വദേശിയും അമേരിക്കയിലെ ബോസ്റ്റണിൽ താമസക്കാരനുമായി റോബിൻ എം ചെറുകരയാണ് ശ്രീറാം വഞ്ചിച്ചു എന്നു കാണിച്ചു ഇമെയിൽ അയച്ചത്. തിരുവനന്തപുരത്തു വെച്ച് റോബിന്റെ സരഹോദരനും ഭാര്യാസഹോദരനും സഞ്ചരിച്ച ഇന്നോവാ കാറിന്റെ പിന്നിലായി മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. പിന്നിൽ നിന്നും പാഞ്ഞെത്തിയ കാറിൽ ഉണ്ടായിരുന്നതാകട്ടെ അന്ന് അസിസ്റ്റന്റ് കലക്ടർ പദവിയുണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമനും. വാഹനം ഓടിച്ചത് ശ്രീറാം ആയിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ മറ്റാരുടെയോ ആകാം ഈ കാറെന്നാണ് റോബിൻ പറയുന്നത്.

അപകടം ഉണ്ടായതോടെ രണ്ട് വാഹനങ്ങളും സൈഡിൽ ഒതുക്കി നിർത്തി. ഇന്നോവയുടെ പിന്നിൽ വന്നിടിച്ച കാറിലെ ഡ്രൈവറെത്തി കാറിലുള്ളത് അസിസ്റ്റന്റ് കലക്ടറാണെന്ന് പറയുകയായിരുന്നു. പിന്നാലെ ശ്രീറാം ഇറങ്ങി പരിചയപ്പെടുകയും ചെയ്തു. ഹാവാർഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു താനെന്ന് ശ്രീറാം പരിചയപ്പെടുത്തി. അതേ വിമാനത്തിലാണ് തങ്ങൾക്ക് പോകേണ്ടതെന്ന് റോബിന്റെ അളിയനും പറഞ്ഞു. ഇതോടെ സമീപത്തെ പൊലീസ് സ്‌റ്റേഷൻ അറിയിക്കാം എന്നും അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ഉടമയുമായി സംസാരിക്കാമെന്നും വിശ്വസിപ്പിച്ചു. കാർ നന്നാക്കാനുള്ള പണം കാറിന്റെ ഉടമ നൽകുമെന്നായിരുന്നു ശ്രീറാം വിശ്വസിപ്പിച്ചത്. അസിസ്റ്റന്റ് കലക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥൻ അല്ലേ, പറഞ്ഞ വാക്കു പാലിക്കുമെന്ന് കരുതി പൊലീസിൽ പരാതിയും നൽകിയില്ല.

ഇതിനിടെ ശ്രീറാം കാർ ഉടമയെന്ന് തോന്നുന്ന ആരെയൊക്കെയോ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. റോബിന്റെ പിതാവുമായി അപകടമുണ്ടാക്കിയ കാറിന്റെ ഉടമസ്ഥൻ സംസാരിക്കുമെന്നും പ്രശ്‌നം സെറ്റിൽ ചെയ്യുമെന്നും  ഉറപ്പു നൽകി. ഇതോടെ റോബിന്റെ ഭാര്യാസഹോദരനും ശ്രീറാമും ഒരുമിച്ച് അമേരിക്കയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നു. അമേരിക്കയിൽ വെച്ച് കോണ്ടാക്ട് ചെയ്യാൻ ശ്രീറാം വാട്‌സ് ആപ്പ് നമ്പറും നൽകിയിരുന്നു. ഇത് പ്രകാരം അമേരിക്കയിൽ വെച്ച് പിന്നീട് ശ്രീറാമിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ശ്രീറാമിൽ നിന്നും യാതൊരു കോളുകളും ലഭിച്ചതുമില്ല. വാട്‌സ് ആപ്പ് സന്ദേശം കണ്ടിട്ടും പ്രതികരിക്കാതിരിക്കുകയായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥൻ.

അതേസമയം കേരളത്തിൽ നിന്നും റോബിന്റെ പിതാവ് ഫോാണിൽ വിളിച്ച് അറിയിച്ചത് അപകടം വരുത്തിയ കാറിന്റെ ഉടമ പണം നൽകാൻ വിസമ്മതിച്ചു എന്നാണ്. കാർ ഓടിച്ച ഡ്രൈവറോട പണം വാങ്ങിക്കോളൂ എന്നു പറയുകയും ചെയ്തു. പിന്നീട് ഇതേക്കുറിച്ച് പറയാൻ വെങ്കിട്ടരാമനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതോടെ റോബിന്റെ പിതാവ് തന്നെ 20,000 രൂപ മുടക്കി കാർ നന്നാക്കുകയായിരുന്നു. തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനം ഓടിച്ചു വരുത്തിയ അപകടത്തിൽ നിന്നും രക്ഷപെട്ടതു പോലെ വൃത്തികെട്ട കളിയാണ് ശ്രീറാം കളിച്ചതെന്നാണ് ഈ പ്രവാസി മലയാളി ഇമെയിലിലൂടെ വെളിപ്പെടുത്തുന്നത്. മാധ്യമങ്ങളുമായി ഇക്കാര്യം ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിച്ചതിനാലാണ് ജോർജ്ജ് കള്ളിവയൽ ഇമെയിൽ പുറത്തുവിട്ടത്.

ജോർജ്ജ് കള്ളിവയലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

”2018 ആഗസ്റ്റില്‍ റോബിന്റെ സഹോദരനും അളിയനും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്ന സമയത്താണ് അപകടമുണ്ടായത്. ആയിരം കിലോമീറ്ററില്‍ താഴെ മാത്രം ഓടിയ പുതിയ ഇന്നോവ കാറിലായിരുന്നു യാത്ര. നല്ല മഴയുള്ള ദിവസമായിരുന്നു. യാത്രയ്ക്കിടെ തിരുവനന്തപുരത്തേക്ക് പ്രവേശിക്കുന്നതിനിടെ ശ്രീറാം സഞ്ചരിച്ച വാഹനം പുറകിലിടിക്കുകയായിരുന്നു.

വാഹനം സൈഡില്‍ നിര്‍ത്തിയ ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്ന ഡ്രൈവര്‍, കളക്ടറാണ് കാറിലെന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞു. ഒന്നോ രണ്ടോ മിനുട്ടുകള്‍ക്ക് ശേഷം അസിസ്റ്റന്റ് കളക്ടറാണെന്ന് പരിചയപ്പെടുത്തി ശ്രീറാം തന്നെ പുറത്തേക്ക് വന്നു. പരാതി കൊടുക്കരുതെന്നും താന്‍ അമേരിക്കയിലേക്ക് പഠനത്തിനായി പോകുകയാണെന്നും തിടുക്കമുണ്ടെന്നും ശ്രീറാം പറഞ്ഞു.

എന്റെ അളിയനും അതേ വിമാനത്തില്‍ അമേരിക്കയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ പരാതി കൊടുക്കാനല്ലാതെ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാമെന്ന് പറഞ്ഞു. കാര്‍ ശ്രീറാമിന്റെ സുഹൃത്തിന്റെയോ അയല്‍വാസിയുടേയോ ആയിരുന്നു. അത്‌കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാമെന്നും എന്റെ ഭാര്യാ പിതാവിനെ ബന്ധപ്പെടുമെന്നും പറഞ്ഞു. ഇക്കാരണത്താല്‍ സഹോദരന്‍ പൊലീസിന് പരാതി നല്‍കുകയുണ്ടായില്ല.

ബോസ്റ്റണില്‍ വിമാനമിറങ്ങിയതിന് ശേഷം ശ്രീറാം ബന്ധപ്പെടാന്‍ വാട്‌സ്ആപ്പ് നമ്പര്‍ നല്‍കുകയും അളിയന്‍ തിരിച്ച് മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാം വിവരങ്ങളൊന്നും തന്നില്ല. ഓണ്‍ലൈനിലുള്ളുപ്പോള്‍ തന്നെ മെസ്സേജ് അയച്ചെങ്കിലും മറുപടിയൊന്നും നല്‍കാന്‍ ശ്രീറാം തയ്യാറായില്ല. കേരളത്തിലുള്ള ശ്രീറാമിന്റെ സുഹൃത്തിനെ ഭാര്യപിതാവ് വിളിച്ചപ്പോള്‍ താന്‍ ഉത്തരവാദിയല്ലെന്നും വേണമെങ്കില്‍ വാഹനമോടിച്ച ഡ്രൈവറെ വിളിക്കാനുമാണ് മറുപടി കിട്ടിയത്.

പിന്നെയും ശ്രീറാമിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് 20,000  രൂപ കൊടുത്ത് ഭാര്യപിതാവ് തന്നെ വാഹനം നന്നാക്കുകയാണ് ചെയ്തത്.”

ഇപ്പോഴുണ്ടായ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രീറാം പൊലീസുമായും ആശുപത്രി അധികൃതരുമായും ചേര്‍ന്ന് നാടകം കളിയ്ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം എഴുതുന്നതെന്ന് റോബിന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24നാണെന്നും തിയ്യതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും റോബിന്‍ പറയുന്നുണ്ട്.”

Respected sir,

My name is Robin, hailing from Ranni, now residing in Boston USA.

This incident is related to Mr. Sriram Venkataraman,who is involved in an accident yesterday in Trivandrum. My brother and brother in law had an issue with Mr. Venkataraman in August 2018. My brother and brother in law were on their way to Trivandrum airport in Aug 24 2018 (I dont remember the date exactly). They were in an Innova van bought in our home and this was its first long drive since it bought (less than 1000 kms). It was a rainy day and before entering Trivandrum, someone hit on the back of their van. They parked the van on the side and the driver of the other car also parked and came to our vehicle and said the person in my car is a Collector and he is on his way to Trivandrum airport.

After a couple of minutes, he came out of the car and introduced to my brother as “I am Sriram Venkataraman, Asst collector” going to USA for higher studies and he has to go urgently to get the flight in time. My brother said, he is also flying to USA on he same flight. Then Mr. Venkataraman said we can go to the nearby police station and inform about the accident. He also convinced my brother that he will talk to the owner of the other car (who is his friend/neighbor) so that they can give what ever the expenses to fix the car and should not file any complaint to the police. My brother did not file a complaint (which is indeed a big mistake). Mr. Venkataraman talked to inspector and some other people over phone for few minutes and promised that the owner of his car will contact my father in law and settled the issue in a proper way.

My brother in law and Mr. Venkataraman traveled in the same flight to Boston where Mr. Raman was doing some course sponsored by the Govt in Harvard University here in Boston USA. After reaching Boston airport, Mr. Venkataraman gave his whats app id since he did not have a contact tel. (first time in USA). My brother in law gave his moble no. to him and they departed.

After a few days, since my brother in law did not get any calls from Sriram, he tried to contact via whatsapp, but never responded. My brother in law can see that he is online but did not respond to any messages. After a week or so, my father in law called from Kerala and said he contacted the owner of the other car and he said that he is not responsible to give any repair cost to fix our van and you can contact the driver of the car (a poor guy) and get money from him.

We tried to contact Mr. Venkata Raman for few more times then gave up the issue. My father in law fixed the van spending for more than Rs. 20,000.00 from his pocket.

Sir, I just mentioned this just because of the recent incident where Mr. Sriram tried to avoid the case by playing dirty tricks with police, hospital staff and other IAS officers.

You may please share this incident with your fellow media people.

sincerely yours,

Robin M. Cherukara
Boston, USA

 

Top