ഇന്ത്യൻ ജുഡീഷറി ചരിത്രത്തിൽ ആദ്യം!! പീഡന പരാതിയിൽ ചീഫ് ജസ്റ്റീസ് മൊഴി നൽകി

ന്യൂഡൽഹി:ഇന്ത്യൻ ജുഡീഷറി ചരിത്രത്തിൽ ആദ്യമായി തനിക്കെതിരെ ഉയർന്ന പീഡന പരാതിയിൽ ചീഫ് ജസ്റ്റീസ് മൊഴി നൽകി.മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും രഞ്ജൻ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.ആഭ്യന്തര സമിതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്ചു ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഇതേതുടർന്ന് എക്സ് പാർട്ടി നടപടിയായി തുടരാൻ സമിതി തീരുമാനിച്ചു. സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മൊഴി നൽകാൻ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു.

പരാതി അന്വേഷിക്കുന്ന ജസ്റ്റീസ് ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര സമിതിക്കു മുന്പാകെയാണ് ചീഫ് ജസ്റ്റീസ് ഹാജരായത്. ആരോപണങ്ങൾ ചീഫ് ജസ്റ്റീസ് നിഷേധിച്ചതായാണു വിവരം. ഇന്ത്യൻ നിയമവ്യവസ്ഥയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ചീഫ് ജസ്റ്റീസ് പീഡനാരോപണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്കു മുന്നിൽ ഹാജരാകുന്നത്. ആരോപണം അന്വേഷിക്കുന്ന സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്നു പരാതിക്കാരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തന്‍റെ അഭിഭാഷകയെ തെളിവെടുപ്പിൽ ഹാജരാക്കാൻ സമ്മതിക്കാത്തതും താൻ നിർദേശിച്ച ഫോണുകളിൽനിന്നു തെളിവെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് യുവതി നിസഹകരണം പ്രഖ്യാപിച്ചത്. ഇതേതുടർന്ന് എക്സ് പാർട്ടി നടപടിയായി തുടരാൻ സമിതി തീരുമാനിച്ചു. ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങിയതാണ് പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതി. സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയാണു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരേ പീഡന ആരോപണം ഉന്നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top