ഇത്തവണ റിസ്‌ക് എടുക്കാന്‍ വയ്യെന്ന് മുനീര്‍;സുരക്ഷിത മണ്ഡലം വേണമെന്ന് മന്ത്രി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു;നടക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി,ഒരു ഇടവേളക്ക് ശേഷം ലീഗില്‍ പോര് മുറുകുന്നു.

കോഴിക്കോട്: ഒരുതവണ യു.ഡി.എഫിനെ ജയിപ്പിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ജയിപ്പിക്കുന്നതാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ പാരമ്പര്യം. മാത്രമല്ല സൗത്തില്‍ ജയിക്കുന്ന മുന്നണി തന്നെയായിരിക്കും സംസ്ഥാനത്തും അധികാരത്തിലത്തെുക. അതുകൊണ്ടുതന്നെ സൗത്തിലെ രാഷ്ട്രീയക്കാറ്റ് സംസ്ഥാന ഫലത്തിന്റെ എക്‌സിറ്റ് പോളാണെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം കോഴിക്കോട് സൗത്തിലെ സിറ്റിംങ്ങ് എംഎ!ല്‍എയും മന്ത്രിയുമായ എം.കെ മുനീര്‍ ഇത്തവണ മണ്ഡലം മാറാനുള്ള ശ്രമത്തിലാണ്.
മലപ്പുറം ജില്ലയിലെ ഒരു സുരക്ഷിത മണ്ഡലമാണ് അദ്ദേഹം അന്വേഷിക്കുന്നത്. എന്നാല്‍ മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് ഇക്കാര്യത്തില്‍ യോജിപ്പില്ല. മുനീര്‍ മണ്ഡലം മാറി മല്‍സരിച്ചാല്‍ അത് തോല്‍വി മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്നാണ് അവര്‍ പറയുന്നത

സൗത്ത് മണ്ഡലത്തിന് ചാഞ്ചാടുന്ന സ്വഭാവമുണ്ടെന്ന് ഇന്നലെ വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ എം.കെ മുനീര്‍ പക്ഷേ താന്‍ എവിടെ മല്‍സരിക്കുമെന്ന് മാത്രം തീര്‍ത്ത് പറഞ്ഞിട്ടില്ല. പാര്‍ട്ടി പറയുന്ന എത് സീറ്റിലും മല്‍സരിക്കാന്‍ തയാറാണെന്നാണ് അദ്ദേഹം പറയുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയിലെ സിറ്റിങ്ങ് എംഎ!ല്‍എയായിരുന്ന എം.കെ മുനീര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മഞ്ഞളാംകുഴി അലിയോട് തോറ്റതോടെയാണ് 2011ലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ എത്തുന്നത്. അദ്ദേഹത്തിന് സുരക്ഷിതമായ ഒരു സീറ്റ് ലഭിക്കാത്തതിനുപിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് അക്കാലത്ത് ആരോപണമുയര്‍ന്നിരുന്നു. റജീനയുടെ വെളിപ്പെടുത്തലുകള്‍ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലില്‍ വന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഇരുവരുമായുള്ള വ്യക്തി ബന്ധംപോലും വഷളാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മുനീറിനെ സൗത്തിലേക്ക് മാറ്റിയതെന്നായിരുന്നു ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കടുത്ത മല്‍സരത്തെ അതിജീവിച്ച് വെറും 1375 വോട്ടുകള്‍ക്ക് മുനീര്‍ ജയിച്ചുകയറി. സിപിഎമ്മിലെ യുവനേതാവ് മുസഫര്‍ അഹമ്മദായിരുന്നു എതിരാളി. അന്ന് ബിജെപിയുടെ ഒരു വിഭാഗം വോട്ടുകള്‍ മുനീറിന് മറിഞ്ഞതായും ആരോപണമുണ്ടായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം വീണ്ടും മാറി.കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ ഭൂരിപക്ഷം വച്ചുനോക്കുമ്പോള്‍ ഇടതുമുന്നണി നാലായിരം വോട്ടിന് ഇവിടെ മുന്നിലാണ്. കഴിഞ്ഞ തവണ മല്‍സരിച്ച മുസഫര്‍ അഹമ്മദോ,ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസോ ഇവിടെ ഇടതുസ്ഥാനാര്‍ത്ഥിയായി എത്തുമെന്നാണ് അറിയുന്നത്.

നേരത്തെ കോഴിക്കോട് 2 എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഈ മണ്ഡലം ഓരോ തെരഞ്ഞെടുപ്പിലും വലതും ഇടതും മാറാറുണ്ട്. 87ല്‍ ഇവിടെ ജയിച്ച സിപിഐ(എം) നേതാവ് സി.പി. കുഞ്ഞുവിനെ 91ല്‍ പരാജയപ്പെടുത്തി മണ്ഡലം യു.ഡി.എഫിന്റെതാക്കിയത് എം.കെ മുനീര്‍ തന്നെയായിരുന്നു. 96ല്‍ സിപിഐ(എം) നേതാവ് എളമരം കരീം എല്‍.ഡി.എഫിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2001ലെ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ടി.പി.എം സാഹിറും 2006ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി പി.എം.എ സലാമും ജയിച്ചു. തുടര്‍ന്നാണ് 2011ല്‍ മുനീര്‍ വീണ്ടും ജയിക്കുന്നത്.

മണ്ഡലത്തിന്റെ ഈ പ്രത്യേകതകളും തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനുണ്ടായ തിരിച്ചടിയും തന്നെയാണ് മണ്ഡലം മാറാന്‍ മുനീറിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ എം.കെ മുനീര്‍ ഇവിടെനിന്ന് മാറുന്നതിനോട് പ്രാദേശിക ലീഗ് നേതൃത്വത്തിനും യോജിപ്പില്ല. മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍മൂലം ഇത്തവണ ചരിത്രംമാറുമെന്നാണ് അവര്‍ പറയുന്നത്.

Top