കബാലിയുടെ പോസ്റ്ററില്‍ ലിറ്റര്‍ കണക്കിന് പാല്‍ ഒഴുക്കിക്കളയരുതെന്ന് ആരാധകരോട് കര്‍ഷകര്‍; രജനികാന്ത് ഇടപെടണം

RAJANIKANTH

സൂപ്പര്‍സ്റ്റാറുകളുടെ സിനിമ റിലീസ് ചെയ്താല്‍ തമിഴ്‌നാട്ടുകാരുടെ ആഘോഷം ചെറുതൊന്നുമല്ല. രജനികാന്തിന്റെ സിനിമ ആണങ്കില്‍ പിന്നെ പറയുകയും വേണ്ട. പാലുകൊണ്ടും പണം കൊണ്ട് പോസ്റ്ററിലും പ്രതിമകളിലും അഭിഷേകം നടത്തുക പതിവാണ്. അതില്ലാതെ എന്താഘോഷം എന്നാണ് പറയുന്നത്. ലിറ്റര്‍ കണക്കിന് പാലാണ് ഫ്‌ളക്‌സുകളില്‍ ഇവര്‍ ഒഴുക്കി കളയുക.

രജനികാന്തിന്റെ കബാലിയുടെ പ്രെമോഷന്‍ തന്നെ ഇതുവരെ ആരും കണ്ടിട്ടില്ലാത്തതായിരുന്നു. പ്രെമോഷന്‍ ഇങ്ങനെയാണെങ്കില്‍ പിന്നെ റിലീസിങ് ദിവസം എങ്ങനെയായിരിക്കും ആഘോഷം, പറയേണ്ടതില്ലല്ലോ. എന്നാല്‍, ഇത്തവണ ഇത്തരത്തിലുള്ള ആഘോഷങ്ങളൊന്നും പാടില്ലെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. തമിഴ്നാട്ടിലെ ക്ഷീര കര്‍ഷകരുടെ സംഘടനയായ മില്‍ക്ക് ഡീലേഴ്സ് എംപ്ലോയീസ് അസോസിയേഷനാണ് രംഗത്തെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജുലൈ 22ന് റിലീസിംഗിന് ഒരുങ്ങുന്ന ചിത്രത്തിനായി പാലഭിഷേകമടക്കം നിരവധി ആഘോഷപരിപാടികളാണ് ആരാധകര്‍ പദ്ധതിയിടുന്നത്. ഇത് തടയാന്‍ ആവശ്യപ്പെട്ട് രജനികാന്തിനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് സംഘടന. പാലഭിഷേകത്തിന് പകരം രക്തനദാനം നടത്താന്‍ ആരാധകരോട് നിര്‍ദേശിക്കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തേ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ പാല്‍ മോഷണം വ്യാപകമാണെന്നും സംഘടന ആരോപിക്കുന്നു.

പുലര്‍ച്ചെ പാല്‍ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ നിന്നുമാണ് ഇത്തരത്തില്‍ മോഷണം നടക്കുന്നത്. രാവും പകലുമില്ലാതെ വെയിലും മഴയും കൊണ്ട് വീടുകളില്‍ പാല്‍ പാക്കറ്റ് എത്തിക്കുന്ന ഒന്നരലക്ഷം വിതരണക്കാര്‍ സംഘടനയിലുണ്ടെന്ന് സംഘടന പറയന്നു. എന്നാല്‍ റിലീസ് ദിനം പാലഭിഷേകം മുടക്കില്ലെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള രജനി ഫാന്‍ അംഗങ്ങള്‍ വ്യക്തമാക്കുന്നത്.

Top