ആന്‍ലിയ കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്, സ്വര്‍ണം താന്‍ തൊട്ടിട്ടുപോലുമില്ല: ആന്‍ലിയയ്ക്കും പിതാവിനുമെതിരെ ജസ്റ്റിന്‍

തിരുവനന്തപുരം: നാടിനെയും മനസാക്ഷിയെയും ഞെട്ടിച്ച ആന്‍ലിയയുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് വി.എം. ജസ്റ്റിനാണെന്ന് സംശയങ്ങള്‍ മുറുകവേ ന്യായീകരണവുമായി ജസ്റ്റിന്‍ രംഗത്ത്.
ആന്‍ലിയയുടെ സ്വര്‍ണം ചോദിച്ച് താന്‍ പീഡിപ്പിച്ചു എന്നാണ് പ്രധാന ആരോപണം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നാള്‍ ലോക്കറില്‍ വച്ച ആ സ്വര്‍ണം താന്‍ തൊട്ടിട്ടു കൂടിയില്ല. ലോക്കര്‍ തുറന്നിട്ടു കൂടിയില്ല. ആന്‍ലിയക്ക് അലമാര വാങ്ങാന്‍ അവളുടെ പപ്പ തന്ന 30000 രൂപയാണ് തങ്ങള്‍ തമ്മില്‍ ആകെ നടന്ന പണമിടപാട്. ഇതിനെല്ലാം തന്റെ പക്കല്‍ തെളിവുമുണ്ട്.

ആന്‍ലിയയ്ക്ക് പെര്‍സണാലിറ്റി ഡിസോര്‍ഡറാണെന്നും, തന്റെ കുഞ്ഞിനെ കട്ടിലിലേയ്ക്ക് എടുത്ത് എറിഞ്ഞെന്നും ജസ്റ്റിന്‍ പറയുന്നു. ഇതോടെയായിരുന്നു ആന്‍ലിയയ്ക്ക് ചികിത്സ നല്‍കാനായി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചില്‍കിത്സ ആന്‍ലിയയുടെ കുടുംബം തടയുകയായിരുന്നുവെന്നും, അന്ന് താന്‍ ചികിത്സയുമായി മുന്നോട്ട് പോയിരുന്നുവെങ്കില്‍ അവളെന്റെ കൂടെ ഇപ്പോഴും ഉണ്ടായിരുന്നേനെ എന്നും ജസ്റ്റിന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാര്‍ഹികപീഡനം ആരോപിച്ച് ആന്‍ലിയയുടെ അച്ഛന്‍ ഹൈജിനസ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ആന്‍ലിയയുടെ ഭര്‍ത്താവ് തൃശ്ശൂര്‍ മുല്ലശ്ശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിന്‍ (29) ചാവക്കാട് കോടതിയില്‍ കീഴടങ്ങിയിരുന്നു.

Top