കൊച്ചി : സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടന്‍ കൈമാറും. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി.നടി ഐസിസിക്ക് മുന്നിലുള്‍പ്പെടെ തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞിരുന്നുവെന്നാണ് വിവരം.
തുടര്‍ന്ന് പൊലീസും നടിയുടെ മൊഴിയെടുത്തു . രഞ്ജിത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. അറസ്റ്റിനായി വളരെ രഹസ്യമായ നീക്കമാണ് പൊലീസ് നടത്തിയത്.നേരത്തെ ബംഗാളി നടിയുടെ പരാതിയും, മറ്റൊരു പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ ഒത്തുതീര്‍പ്പായിരുന്നു.
രണ്ട് മാസം മുൻപാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പി നൽകിയ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. കൊച്ചിയിൽ നിന്ന് സുഹൃത്തിൻ്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്.
രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ ആണ്. കൊച്ചി പൊലീസിന് ഉടൻ കൈമാറും.കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടി. തുടർന്ന് സഹപ്രവർത്തകരോട് കാര്യം പറഞ്ഞുവെന്നും യുവതി പറയുന്നു.
ഡിജിപിക്കായിരുന്നു യുവതി പരാതി നൽകിയത്. രണ്ട് ദിവസം മുൻപ് നടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. രഹസ്യ നീക്കത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നേരത്തെ രഞ്ജിത്തിനെതിരെ സമാനരീതിയിൽ രണ്ട് പരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയും ഒരു യുവാവുമായിരുന്നു രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു.









